ന്യൂഡൽഹി: കൊവിഡ് കാലത്ത് രാജ്യത്ത് പ്രാമുഖ്യം നേടിയ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയ്‌ക്ക് നിയമപരമായ ചട്ടക്കൂടുണ്ടാക്കാൻ കേന്ദ്രസർക്കാർ. ജീവനക്കാരുടെ തൊഴിൽ സമയം, ഇന്റർനെറ്റ്, വൈദ്യുതി എന്നിവയിൽ ജീവനക്കാർക്ക് വരുന്ന ചെലവ് എന്നിവ സംബന്ധിച്ച വ്യവസ്ഥകളാകും കേന്ദ്ര സർക്കാർ പുറത്തിറക്കുക എന്നാണ് വിവരം.
മുൻപ് തന്നെ വർക്ക് ഫ്രം ഹോം തൊഴിൽ രീതി രാജ്യത്ത് അംഗീകാരം നേടിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഇത് സംബന്ധിച്ച് സ്‌റ്റാൻഡിംഗ് ഓർഡറും ഇറങ്ങിയിരുന്നു. ഇതനുസരിച്ച് സേവനമേഖലയിലായിരുന്നു വർക്ക് ഫ്രം ഹോം രീതി അംഗീകരിച്ചത്. എന്നാൽ ഈ മേഖലയിലുൾപ്പടെ വ്യാപക തൊഴിൽ ചൂഷണം നടക്കുന്നതായി ആരോപണമുണ്ടായി. തൊഴിൽ സമയവുമായി ബന്ധപ്പെട്ടതായിരുന്നു ഇതിൽ പ്രധാനം. ഇക്കാര്യങ്ങളിൽ ഒരു വ്യവസ്ഥയുണ്ടാക്കാനാണ് കേന്ദ്ര ശ്രമം.
കൊവിഡ് കാലം കഴിഞ്ഞാലും വർക്ക് ഫ്രം ഹോം രീതി തുടരാൻ പലയിടത്തും തീരുമാനമുളളതിനാലാണ് ഇപ്പോൾ ഇതുസംബന്ധിച്ച് ചട്ടക്കൂടുണ്ടാക്കാൻ കേന്ദ്രം ശ്രമിക്കുന്നത്. എല്ലാ തൊഴിൽ മേഖലകളിലും ഇത് ബാധകമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |