SignIn
Kerala Kaumudi Online
Friday, 26 April 2024 8.14 AM IST

ഒമിക്രോൺ പേടി... വാക്‌സിനെടുക്കാൻ തിക്കിത്തിരക്ക്

vaccine

കൊച്ചി: കൊവിഡ് ഭീതിയുടെ മുൾമുനയിൽ നിന്ന് തിരികെ മടങ്ങാനൊരുങ്ങിയ ജനങ്ങൾക്ക് മേൽ കരിനിഴലായി ഒമിക്രോൺ വകഭേദം എത്തിയതോടെ വാക്‌സിനെടുക്കാനെത്തുന്നവരുടെ എണ്ണത്തിൽ വലി​യ വർദ്ധന. 20ശതമാനത്തിന്റെ വർദ്ധനവാണുണ്ടായതെന്ന് അധികൃതർ പറയുന്നു. ശനിയാഴ്ചയും ഇന്നലെയുമെല്ലാം എറണാകുളം ടൗൺഹാൾ ഉൾപ്പെടെയുള്ള സെന്ററുകളിൽ നീണ്ട ക്യൂവാണ് രൂപപ്പെട്ടത്.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ആരോഗ്യവകുപ്പിന്റെ കീഴിൽ വ്യാപക വാക്‌സിനേഷൻ നടന്നിരുന്നത്. മറ്റ് ദിവസങ്ങളിൽ വാക്‌സിനേഷൻ സെന്ററുകൾ ആവശ്യപ്പെടുന്ന മുറയ്ക്കായിരുന്നു വാക്‌സിനേഷൻ. എന്നാലിപ്പോൾ തിങ്കൾ, ശനി ദിവസങ്ങളിലും വൻ തിരക്കാണ്. നേരത്തെ, വളരെ കുറച്ച് പേർ എത്തിയിരുന്ന തിങ്കളും ശനിയും ഇപ്പോൾ 10,000- 15,000പേരാണ് വാക്‌സിനെടുക്കുന്നത്. മറ്റ് ദിവസങ്ങളിൽ 20,000- 25,000വരെ ആളുകൾ വാക്‌സിൻ സ്വീകരിക്കുന്നുണ്ട്.

ഒമിക്രോൺ വൈറസ്

  • ദക്ഷിണാഫ്രിക്കയിൽ നവംബർ 24ന്
  • ഇന്ത്യയിൽ നവംബർ 29ന്

നവംബർ 24ന് മുൻപ് ജില്ലയിലെ വാക്‌സിനേഷൻ

  • ദിവസവും- 10,000- 15,000
  • 24ന് ശേഷം- 20,000- 25,000

ജില്ലയിൽ വാക്‌സിനേഷൻ

  • പൂർത്തീകരിച്ചത്- 80%
  • ആദ്യ ഡോസ്- 100% (കൊവിഡ് ബാധിച്ച് മൂന്ന് മാസം തികയാത്തവർ മാത്രമാണ് ഇനി എടുക്കാനുള്ളത്.)
  • രണ്ടാം ഡോസ്- 85% മുകളിൽ
  • രണ്ടാം ഡോസ് ഇനി എടുക്കാനുള്ളത്- 6 ലക്ഷം പേർ
  • വാക്‌സിനേഷൻ ടാർജറ്റ്- 29 ലക്ഷം പേർ

വാക്‌സിൻ ബാക്കിയുള്ളത്- ഒരു ലക്ഷം

  • കൊവീഷീൽഡ് - 80,000
  • കൊവാക്‌സിൻ- 20,000

ഒമിക്രോൺ വകഭേദം
കൊവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദം. ശാസ്ത്രീയ നാമം- ബി.1.1.529
തിരിച്ചറിഞ്ഞത്- ദക്ഷിണാഫ്രിക്കയിൽ
ഗ്രീക്ക് അക്ഷരമാലയിലെ 15-ാമത്തെ ഒമിക്രോൺ എന്ന വാക്കാണ് പുതിയ വകഭേദത്തിന് നൽകിയത്. 12 വകഭേദങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതിനു ശേഷം വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ട്. വരുംദിവസങ്ങളിലും എണ്ണം വർദ്ധിക്കാനാണ് സാദ്ധ്യത.
ഡോ. എം.ജി.ശിവദാസ്
വാക്‌സിനേഷൻ നോഡൽ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, OMICRON
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.