മുംബയ്: റിസർവ് ബാങ്ക് തുടർച്ചയായി ഒമ്പതാം തവണയും നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് യഥാക്രമം 4, 3.35 ശതമാനമായി തുടരും. അക്കോമഡേറ്റീവ് നയവും പഴയതുപോലെ തുടരാനാണ് തീരുമാനം.
അടുത്ത സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് കൂട്ടി 4.50 ശതമാനമായേക്കും. റിവേഴ്സ് റിപ്പോയും സമാനമായ രീതിയിൽ വർദ്ധിച്ചേക്കും. അടുത്ത വർഷം പകുതിയോടെ വായ്‌പാ, നിക്ഷേപ പലിശകൾ വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.
വിലക്കയറ്റ ഭീഷണി നിലനിൽക്കെ ഇത്തവണമുതൽ നിരക്കുകൾ സാധാരണ നിലയിലേയ്‌ക്ക് കൊണ്ടുവരാനുള്ള ശ്രമം ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. ഒമിക്രോൺ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്‌ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |