ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു. ഊട്ടിയ്ക്ക് സമീപം കൂനൂരിലാണ് സംഭവം. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് തകർന്നത്.
നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഊട്ടി പൊലീസ് അറിയിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. രക്ഷപ്പെട്ടവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിപിൻ റാവത്തും, ഭാര്യയും, ജീവനക്കാരുമുൾപ്പടെ പതിനാല് പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
#WATCH | Latest visuals from the spot (between Coimbatore and Sulur) where a military chopper crashed in Tamil Nadu. CDS Bipin Rawat, his staff and some family members were in the chopper. pic.twitter.com/6oxG7xD8iW
— ANI (@ANI) December 8, 2021
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു. സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവേയായിരുന്നു അപകടം.ഹെലികോപ്റ്റർ പൂർണ്ണമായും തകർന്നിട്ടുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |