കൊച്ചി: മലയാളിയായ രാഹുൽ ശശി സ്ഥാപിച്ച സൈബർ സുരക്ഷാ സ്റ്റാർട്ടപ്പായ ക്ളൗഡ്സെക്കിന് 50 കോടി രൂപയുടെ മൂലധനനിക്ഷേപം ലഭിച്ചു. സിംഗപ്പൂർ ആസ്ഥാനമായി ഇന്ത്യയിലും പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന് അമേരിക്കയിലെ മാസ് മ്യൂച്വൽ വെഞ്ചേഴ്സ് വഴിയാണ് നിക്ഷേപം ലഭിച്ചത്.
സൈബർ സുരക്ഷാ വിദഗ്ദ്ധനായ രാഹുൽ ശശി 2015 ലാണ് സിംഗപ്പൂരിൽ സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ ഒരുക്കുകയും ഭീഷണികൾ മുൻകൂട്ടി കണ്ടെത്തുകയും ചെയ്യുന്ന സേവനമാണ് ലഭ്യമാക്കുന്നത്. നിലവിൽ ലോകത്തെ നൂറിലേറെ സ്ഥാപനങ്ങൾക്ക് സേവനം നൽകുന്നുണ്ട്. രണ്ടു വർഷം കൊണ്ട് 300 ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.
മൂലനധനിക്ഷേപമായി 25 ലക്ഷം രൂപ നേരത്തെ നേടിയിരുന്നു. സ്ഥാപക നിക്ഷേപകരും ഗ്രൂപ്പ് മീരാൻ സ്ഥാപകരുമായ നവാസ് മീരാൻ, ഫിറോസ് മീരാൻ എന്നിവരും പുതിയ നിക്ഷേപകരിലുണ്ട്. ഒമിഡിയാർ നെറ്റ്‌വർക്ക് ഇന്ത്യ, 100 എക്സ് എന്റർപ്രണർ, ക്രെഡ് എന്നിവരാണ് മറ്റു നിക്ഷേപകർ.
സൈബർ ആക്രമണങ്ങളെ മുൻകൂട്ടി കാണാനും ചെറുക്കാനും കഴിയുന്ന സംവിധാനമാണ് നൽകുന്നത്. അമേരിക്ക, ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പുതിയ നിക്ഷേപം വിനിയോഗിക്കും. ഗവേഷണം, വികസനം, വിപണനം എന്നീ മേഖലകളിൽ കൂടുതൽ പേരെ നിയമിക്കും
രാഹുൽ ശശി
ക്ളൗഡ്സെക്ക് സ്ഥാപകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |