ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ ആകാശപ്പതിപ്പ് ഇന്നലെ രാവിലെ 10.30ന് ഒഡീഷ തീരത്തെ ചാണ്ഡിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു. സൂപ്പർസോണിക് യുദ്ധവിമാനമായ സുഖോയ് - 30 എംകെ - ഐയിൽ നിന്നായിരുന്നു പരീക്ഷണം. മുൻകൂട്ടി ആസൂത്രണം ചെയ്ത പാതയിൽ തന്നെ എല്ലാ ലക്ഷ്യസ്ഥാനവും ബ്രഹ്മോസ് പൂർത്തിയാക്കി.
ബ്രഹ്മോസിന്റെ റാംജെറ്റ് എൻജിന്റെ പ്രധാന എയർഫ്രെയിം ഉപകരണങ്ങൾ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചതാണ്. പരീക്ഷണം വിജയിച്ചതോടെ ഇന്ത്യയിൽ ബ്രഹ്മോസ് മിസൈൽ ആകാശപ്പതിപ്പ് പരമ്പരയുടെ നിർമ്മാണത്തിലേക്കുള്ള സാദ്ധ്യതകളാണ് തുറക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ബ്രഹ്മോസിന്റെ ആകാശപ്പതിപ്പ് അവസാനമായി പരീക്ഷിച്ചത്.
ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് കരുത്തുറ്റ ആക്രമണ ശേഷിയുള്ള ബ്രഹ്മോസ് മിസൈൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |