കുമരകം: വേലിയേറ്റവും കിഴക്കൻ വെള്ളത്തിന്റെ വരവും ഒപ്പം പുഞ്ചകൃഷിക്കായി ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളിലെ വെള്ളം താേടുകളിലേക്ക് പമ്പു ചെയ്തതും അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപ്പാെക്കത്തിനിടയാക്കി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും പുഞ്ചകൃഷിക്ക് വെള്ളപ്പൊക്കം ഭീഷണി സൃഷ്ടിക്കുകയും ചെയ്തതോടെ തണ്ണീർ മുക്കം ബണ്ടിന്റെ 60 ഷട്ടറുകൾ അടച്ചിടാനും ബാക്കി റെഗുലേറ്റു ചെയ്യാനും അധികൃതർ നൽകിയ നിർദേശം ധീവരസഭ പ്രവർത്തകരുടെ എതിർപ്പുമൂലം നടത്താനായില്ല.
വേമ്പനാട് കായലിൽ ഉപ്പ് വെള്ളം കയറുന്നതിനു മുൻപ് ഷട്ടർ അടയ്ക്കുന്നത് മത്സ്യതൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണെന്നും തീരുമാനം നടപ്പാക്കിയാൽ ബണ്ടിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നും ധീവര സഭയുടെ നേതാക്കൾ നിലപാടെടുക്കുകയും ചെയ്തതാേടെ 18 ഷട്ടറുകൾ മാത്രമേ മെക്കാനിക്കൽ വിഭാഗത്തിന് അടയ്ക്കാനായുള്ളു.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതാേടെ കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറം ബണ്ട് കവിഞ്ഞ് മട വീണ് കൃഷി നശിക്കുന്നത് നിയന്ത്രിക്കാനാണ് പരീക്ഷണാർത്ഥം 60ഷട്ടറുകൾ അടയ്ക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ബാക്കി ഷട്ടറുകൾ വേലിയറ്റ സമയത്ത് അടയ്ക്കുകയും വേലിയിറക്ക സമയത്ത് തുറക്കുകയും ചെയ്ത് അപ്പർ കുട്ടനാട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനായിരുന്നു ശ്രമം . ബണ്ട് നിർമ്മാണ സമയത്തെ കരാർ പ്രകാരം നാളെയാണ് ഷട്ടർ മൂന്നു മാസത്തേക്ക് അടയ്ക്കേണ്ടത്. ഇത് ചർച്ച ചെയ്യാൻ ഉപദേശക സമിതിയുടെ യോഗം കലക്ടറേറ്റിൽ നാളെ നടക്കും.
അടയ്ക്കാനായത് 18 ഷട്ടറുകൾ
'സംഘർഷാവസ്ഥയെ തുടർന്ന് പൊലീസുമായുള്ള ചർച്ചയിൽ ഷട്ടറുകൾ അടച്ചിടാനുള്ള തീരുമാനം താൽക്കാലികമായി ഉപേക്ഷിച്ചെങ്കിലും വേലിയേറ്റം ഉണ്ടാകുന്ന സമയത്ത് തീരുമാനം നടപ്പാക്കും'
- പ്രോജക്ട് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |