കുട്ടനാട്: ശക്തമായ വേലിയേറ്റത്തിൽ പുറംബണ്ടുകൾ തകർന്ന് കായൽ നിലങ്ങളിൽ മടവീഴുന്നത് പതിവാകുന്നു. ഇന്നലെ രാവിലെ 11ഓടെ കൈനകരി കൃഷിഭവന് കീഴിലെ 1,004 ഏക്കറോളം വരുന്ന മംഗലം മാണിക്യമംഗലം കായലിലാണ് ഒടുവിൽ മടവീണത്.
വിതയിറക്കാൻ തയ്യാറെടുത്തിരിക്കുന്ന നിരവധി പാടശേഖരങ്ങളാണ് ഭീഷണി നേരിടുന്നത്. കായലിന്റെ തെക്കുഭാഗത്തെ പുറം ബണ്ടിന്റെ 25 മീറ്ററോളമാണ് തള്ളിപ്പോയത്. പാടശേഖരത്തിൽ 350 ഓളം ചെറുകിട കർഷകരാണുള്ളത്. വെള്ളം വറ്റിച്ച് വിത്തിറക്കാനുള്ള പ്രവൃത്തികൾ നടന്നുവരുകയായിരുന്നു. മടവീണതിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി പാടശേഖരസമിതി കൺവീനർ സുധീരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കാവാലം കൃഷിഭവന് കീഴിലെ 360 ഏക്കറോളം വരുന്ന മണിയൻകരി പാടശേഖരം മടവീണിരുന്നു. പ്രദേശത്തെ മറ്റുകായലുകളായ ശ്രീമൂലം, അറുനൂറ്റൻപടവ്, രാജപുരം തുടങ്ങിയ കായലുകളും മടവീഴ്ചാ ഭീഷണിയിലാണ്.
""
വേലിയേറ്റ സമയത്ത് അധികജലം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ വഴി കായലിലേയ്ക്ക് എത്തുന്നത് തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.
കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |