കൊല്ലം: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് കച്ചവടം നടത്തിയതിന് ഒരാളെയും കഞ്ചാവ് കൈവശം വച്ചതിന് രണ്ടുപേരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആവശ്യക്കാർക്ക് ഓട്ടോറിക്ഷയിൽ കഞ്ചാവ് എത്തിച്ചിരുന്ന കടവൂർ, ചിറക്കോട്ട് പുത്തൻവീട്ടിൽ അഭിലാഷ് (40),
നൂറ് ഗ്രാം കഞ്ചാവുമായി തേവള്ളി പാലസ് നഗർ- 71ൽ നിഥിൻ എസ്. കുമാർ (23) എന്നിവരാണ് അറസ്റ്റിലായത്. പത്ത് ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് തൃക്കടവൂർ സ്വദേശി അഭയ് സാബു (19), സുഹൃത്ത് രാമൻകുളങ്ങര സ്വദേശി ജെഫ്രിൻ (19) എന്നിവർക്കെതിരെ കേസെടുത്തു.
സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജി, പ്രിവന്റീവ് ഓഫീസർ ആർ. മനു,സിവിൽ എക്സൈസ് ഓഫീസർമാരായ നിഥിൻ, ശ്രീനാഥ്, അജിത്ത്, ജൂലിയൻ എന്നിവരടങ്ങുന്ന സംഘം മങ്ങാട് മൃഗാശുപത്രിക്ക് സമീപത്ത് നിന്ന് 1.5 കിലോ കഞ്ചാവുമായാണ് അഭിലാഷിനെ പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് തേവള്ളി കുതിരക്കടവിൽ നടത്തിയ പരിശോധനയിലാണ് നിഥിൻ പിടിയിലായത്. രാമൻകുളങ്ങര കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ടുപേർക്കെതിരെ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |