ബോളിവുഡ് താരം കരീന കപൂർ സൂപ്പർ സ്പ്രെഡ്ഡർ ആണോ എന്ന ആശങ്കയിൽ മുംബൈ കോർപ്പറേഷൻ. കഴിഞ്ഞ ദിവസമാണ് കരീന കപൂറിനും നടി അമൃത അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇവരുടെ വസതികൾ കഴിഞ്ഞ ദിവസംകോർപ്പറേഷൻ സീൽ ചെയ്തിരുന്നു. തങ്ങളുമായി സമ്പർക്കത്തിൽ വന്നവരെ കുറിച്ചുള്ള വിവരങ്ങൾ നടിമാർനൽകാത്തതിനാൽ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ അധികൃതർ. കോവിഡ് ചട്ടം ലംഘിച്ച് നിരവധി പാർട്ടികളിൽ കരീനപങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളാണ് കരീനയും അമൃതയും.
ഇവർ പലപ്പോഴും ഒരുമിച്ച് പാർട്ടികൾ നടത്താറുമുണ്ട്. നവംബർ 8ന് നടന്ന കരൺ ജോഹറിന്റെ വീട്ടിലെ ഡിന്നർ പാർട്ടിയിൽ അടക്കം ഇരുവരുംഒന്നിച്ച എത്തിയിരുന്നു. ഇവരിൽ നിന്നും കൂടുതൽ പേർക്ക് കൊവിഡ്പടർന്നിരിക്കുമോ എന്ന ആശങ്കയിലാണ് കോർപ്പറേഷൻ.
കരണിന്റെ പാർട്ടിയിൽ പങ്കെടുത്ത ജ്വല്ലറി ഡിസൈനറും നടൻ സഞ്ജയ് കപൂറിന്റെ ഭാര്യയുമായ മഹീപ് കപൂർ, ഫാഷൻ ഡിസൈനറും നടൻ സൊഹൈൽ ഖാന്റെ ഭാര്യയുമായ സീമ ഖാൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകൾ ആർടിപിസിആർ പരിശോധന നടത്തണമെന്ന് മുംബൈ കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം കരീന വെളിപ്പെടുത്തിയത്. അതേസമയം, തന്റെ കുടുംബവും സ്റ്റാഫുകളും വാക്സിൻ സ്വീകരിച്ചവരാണെന്നും അവർക്ക് ലക്ഷണങ്ങളൊന്നും ഇല്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |