തിരുവനന്തപുരം: ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.ഐയുടെ സംസ്ഥാന സമ്മേളനം അടുത്ത വർഷം ഒക്ടോബർ ആദ്യം തിരുവനന്തപുരത്ത് നടക്കും. ഒക്ടോബർ 14 മുതൽ 18 വരെ വിജയവാഡയിലാണ് പാർട്ടി കോൺഗ്രസ്.
സാധാരണ സി.പി.എം, സി.പി.ഐ സമ്മേളനങ്ങൾ സമാന്തരമായാണ് നടക്കാറ്. ഇത്തവണ യു.പി അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സി.പി.ഐ സമ്മേളനകാലം നീട്ടുകയായിരുന്നു. കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് കാലമായതിനാലാണ് കഴിഞ്ഞ വർഷം നടക്കേണ്ട സമ്മേളനം ആദ്യം നീണ്ടത്.
അടുത്ത ഫെബ്രുവരി 10 മുതൽ മാർച്ച് അവസാനം വരെ ബ്രാഞ്ച് സമ്മേളനങ്ങൾ ചേരും. ഏപ്രിൽ മുതൽ ജൂൺ 10 വരെ ലോക്കൽ സമ്മേളനങ്ങൾ. തുടർന്ന് ജൂലായ് അവസാനം വരെ മണ്ഡലം സമ്മേളനങ്ങളും ആഗസ്റ്റ്, സെപ്റ്റംബറിലായി ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കും. ഓണക്കാലത്ത് സമ്മേളനങ്ങൾ ഒഴിവാക്കും. ഇന്നലെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഷെഡ്യൂൾ ധാരണയായത്. ഇന്നും നാളെയും ചേരുന്ന സംസ്ഥാന കൗൺസിൽ ഇത് അംഗീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |