യു.ഡി.എഫ് -ബി.ജെ.പി സഖ്യം വികസനം തടയുന്നു
കൊച്ചി: സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കെ-റിയൽ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ നാല് മണിക്കൂറിൽ എത്താവുന്ന പദ്ധതി വേണ്ടെന്ന് വയ്ക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. പ്രതിപക്ഷത്തിന്റെയും അഭിപ്രായം ഇതു തന്നെയാണ്. ഇരുകൂട്ടരും തെറ്റായ പ്രചാരണം നടത്തുന്നു. ഇതിനായി ജമാ അത്തെ ഇസ്ലാമിയെയടക്കം ഒരു കുടക്കീഴിൽ അണിനിരത്തുന്നു.
വികസന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിൽ കേന്ദ്രം വിമുഖത പ്രകടിപ്പിക്കുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ നികുതി വിഹിതം നിശ്ചയിച്ചത് കേരളത്തിന് വലിയ നഷ്ടമുണ്ടാക്കി. തികഞ്ഞ അവഗണനയാണ് കേരളം നേരിടുന്നത്. നാട് ഒന്നിച്ചു നീങ്ങേണ്ട സമയത്തും പക്ഷേ യോജിച്ച നീക്കത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ല. കേന്ദ്ര നയങ്ങളോട് യു.ഡി.എഫ് മൗനം പാലിക്കുകയാണ്. ഇല്ലാത്ത പ്രശ്നങ്ങൾ ഉയർത്തി പ്രക്ഷോഭം നടത്തി യഥാർത്ഥ വിഷയങ്ങളെ മറച്ചുവയ്ക്കാനാണ് പ്രതിപക്ഷ ശ്രമം. ഇടതുപക്ഷം അധികാരത്തിൽ വന്നതോടെ യു.ഡി.എഫിന് നിൽക്കക്കള്ളിയില്ലാതായി. യു.ഡി.എഫും ബി.ജെ.പിയും വലിയ പ്രതിസന്ധി നേരിടുകയാണ്. ലീഗിനും സമാന അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |