ഹർജിക്കാരുടെ വാദങ്ങൾ
2017ൽ നാലു വർഷത്തേക്കാണ് ഡോ. ഗോപിനാഥിനെ വി.സിയായി നിയമിച്ചത്. അന്ന് യു.ജി.സി മാർഗനിർദ്ദേശങ്ങൾ പാലിച്ച് സെലക്‌ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നിയമനം നടത്തിയത്. ഡോ. ഗോപിനാഥിന്റെ കാലാവധി 2021 നവംബർ 22ന് പൂർത്തിയായതിനു തൊട്ടടുത്ത ദിവസം പുനർനിയമനം നൽകി. വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് നവംബർ ഒന്നിന് വിജ്ഞാപനമിറക്കിയെങ്കിലും, നവംബർ 22 ന് അജ്ഞാതമായ കാരണങ്ങളാൽ പിൻവലിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം ഡോ. ഗോപിനാഥിന് 60 വയസ് കഴിഞ്ഞതിനാൽ വി.സിയായി തുടരാൻ അർഹതയില്ല.
സർക്കാർ വാദങ്ങൾ
കണ്ണൂർ സർവകലാശാലാ നിയമപ്രകാരം വി.സിയായി നാലു വർഷത്തിലേറെ ഒരാൾക്ക് തുടരാൻ തടസമില്ലെന്നും, പ്രായപരിധി നിഷ്‌കർഷിച്ചിട്ടില്ലെന്നും സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വ്യക്തമാക്കി. രണ്ടു തവണയിൽ കൂടുതൽ വി.സിയായി തുടരാനാവില്ലെന്നു മാത്രമാണ് നിയമത്തിലുള്ളത്. ഹർജി നിയമപരമായി നിലനിൽക്കില്ല. ഡോ. ഗോപിനാഥിനെ പുതിയ വി.സിയായി നിയമിച്ചതല്ല, പുനർനിയമനം നൽകിയതാണ്. ആ നിലയ്ക്ക് സെലക്‌ഷൻ കമ്മിറ്റിയടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ല.
ഈ വാദങ്ങളാണ് സിംഗിൾബെഞ്ച് അംഗീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |