റോം: കത്തോലിക്കാ സഭയുടെ പരമാചാര്യനായ ഫ്രാൻസിസ് മാർപാപ്പയുടെ 85 ാം പിറന്നാൾ ഇന്നലെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. അനാഥർക്കും അശരണർക്കുമൊപ്പം ജന്മദിനം ലളിതമായി ആഘോഷിക്കുന്ന അദ്ദേഹം ഇത്തവണയും പതിവ് തെറ്റിച്ചില്ല. സൈപ്രസിൽ നിന്നുള്ള ഒരു കൂട്ടം അഭയാർത്ഥികൾക്കൊപ്പമാണ് മാർപാപ്പ പിറന്നാൾ ദിനം ചെലവഴിച്ചത്. അഭയാർത്ഥികളെ നേരിട്ട് സ്വീകരിച്ച അദ്ദേഹം അവരുടെ അനുഭവ കഥകൾ കേൾക്കുകയും ക്ഷേമ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഇവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ മാർപാപ്പ ഏറ്റെടുത്തു. ഇതിന് നന്ദി പറഞ്ഞ അഭയാർത്ഥികൾ അദ്ദേഹത്തിന് ജന്മദിനാശംസകളും നേർന്നു. അഫ്ഗാനിലെ ഒരു അഭയാർത്ഥി വരച്ച പെയിന്റിംഗ് അവർ പിറന്നാൾ സമ്മാനമായി നല്കി.
അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ 1936 ഡിസംബർ 17ന് ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഹോസെ മരിയോ ബെർഗോളിയോ എന്നായിരുന്നു. 2013 മാർച്ച് 13ന് 266 ാമത് മാർപാപ്പയായപ്പോൾ വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |