SignIn
Kerala Kaumudi Online
Saturday, 27 April 2024 6.27 AM IST

സപ്ലൈകോയുടെ ക്രിസ്‌മസ് പുതുവത്സരമേളയ്ക്ക് തുടക്കം

syuplyco

കൊച്ചി: സപ്ലൈകോയുടെ ജില്ലാതല ക്രിസ്മസ്-പുതുവത്സര മേളയ്ക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ തുടക്കമായി. വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. 2022 ജനുവരി അഞ്ചു വരെയാണ് മേള. പരമാവധി ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ സപ്ലൈകോ സംഘടിപ്പിക്കുന്ന മേള ജനങ്ങൾക്ക് ആശ്വാസമാണെന്ന് മന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് ആശ്വാസം പകരുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു നടത്തിവരുന്നത്. അനർഹരെ ഒഴിവാക്കി ബി.പി.എൽ കാർഡുടമകൾക്ക് റേഷൻ കാർഡ് നൽകുന്ന പദ്ധതിയും സംസ്ഥാനത്തിന് പ്രയോജനകരമാണ്. വില കയറുമ്പോൾ നിയന്ത്രിക്കാൻ വേണ്ടി നടത്തുന്ന മാർക്കറ്റ് ഇടപെടൽ പൊതുജനങ്ങളുടെ നിത്യജീവിതത്തിന് ഗുണം ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു.

പരമാവധി ഉത്പന്നങ്ങൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിച്ച് അതിന്റെ പ്രയോജനം നാടിന് ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സിവിൽ സപ്ലൈസിന് കേരളത്തിന്റെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിക്കാനാകും. ഈ ആഘോഷക്കാലത്ത് സപ്ലൈകോയുടെ ഉത്പന്നങ്ങൾ വാങ്ങാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സപ്ലൈകോ വില്പനശാലകൾ വഴി വിൽക്കുന്ന എല്ലാ ഉത്പന്നങ്ങളും മേളയിലുണ്ട്. കുടുംബശ്രീ, ഹോർട്ടികോർപ്പ് തുടങ്ങിയവയുടെ ഉത്പന്നങ്ങളും മേളയിൽ ലഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് എട്ടു വരെയാണ് പ്രവർത്തനം.

യോഗത്തിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. മേയർ അഡ്വ.എം. അനിൽകുമാർ ആദ്യവില്പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡിവിഷൻ കൗൺസിലർ ദീപ്തി മേരി വർഗീസ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ്കുമാർ പട്ജോഷി, ജനറൽ മാനേജർ ടി.പി. സലിംകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SUPLYCO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.