SignIn
Kerala Kaumudi Online
Friday, 26 April 2024 4.14 PM IST

പിടികൊടുക്കാതെ കടുവ ഉൾക്കാട്ടിലേക്ക്

kaduva

കാട്ടിക്കുളം (വയനാട്): നാടിനെ വിറപ്പിച്ച കടുവ ഉൾക്കാട്ടിലേക്ക് വലിഞ്ഞതായി സംശയം. വനാതിർത്തിയിൽ നിന്ന് കടുവയുടെ കാൽപ്പാടുകൾ പിന്തുടർന്ന് വനമേഖലയിലേക്കെത്തിയ അന്വേഷണ സംഘത്തിന് കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം കടുവയെ വനത്തിൽ കണ്ടിരുന്നു. കടുവയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് മയക്ക് വെടിവയ്ക്കുന്നത് ഇന്നലത്തേക്ക് മാറ്റിവെച്ചതായിരുന്നു. ബേഗൂർ റെയ്ഞ്ചിലെ കാവേരി പൊയിൻ ഭാഗത്തേക്കാണ് കടുവ നീങ്ങിയത്. ഞായറാഴ്ച വനത്തിൽ ആടിനെ കെട്ടിയിട്ട് ഏറുമാടത്തിലൂടെ നിരീക്ഷണം നടത്തിയിരുന്നു. കൂടുതൽ കാമറകളും വനത്തിൽ സ്ഥാപിച്ചിരുന്നു. രാത്രിയിൽ കാമറയിൽ പതിയുമോയെന്ന് നിരീക്ഷിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം പറഞ്ഞു. ബേഗൂർ റെയ്ഞ്ചിലെ ഓലിയോട് വനമേഖലയിലാണ് കടുവയുള്ളതെന്നാണ് നിഗമനം. ഇന്നലെ പുലർച്ചെ ആറോടെ കാവേരിപ്പൊയിൽ കോണവയൽ കോളനി പരിസരത്ത് കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. തോൽപ്പെട്ടി വൈൽഡ് ലൈഫിലേക്ക് കയറിയ കടുവ ഓലിയോട് വനത്തിലേക്ക് തിരിച്ചെത്തിയതായും കാൽപ്പാടുകൾ നോക്കി മനസിലാക്കിയിട്ടുണ്ട്. അതെസമയം ഇന്നലെ പുലർച്ചെ മുതൽ ഓലിയോട് വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വനത്തിൽ വിവിധ മേഖലകളിൽ സ്ഥാപിച്ച കാമറകൾ കാവേരി പൊയിൽ ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി വനഗ്രാമത്തിലിറങ്ങി കടുവ വളർത്തുമൃഗങ്ങളെ വേട്ടയാടിയിട്ടില്ല. ഇരുപത്തിയെട്ടാം തീയതി മുതൽ പതിനെട്ടോളം വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നുതിന്നത്. കഴിഞ്ഞ ദിവസം രാത്രി വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഇന്നലെ കാലത്ത് മുതൽ കടുവ ഇവരുടെ കാഴ്ചയിൽ നിന്ന് മറഞ്ഞു.

ഉത്തര മേഖലാ സി.സി.എഫ് ഡി.കെ.വിനോദ് കുമാർ, വയനാട് നോർത്ത്, സൗത്ത് ഡി.എഫ്.ഒമാരായ രമേഷ് വിഷ്‌ണോയ്, ഷജ്ന കരീം, വയനാട് വന്യജീവികേന്ദ്രം വൈൽഡ് ലൈഫ് വാർഡൻ എസ്.നരേന്ദ്രബാബു, ആറളം, കണ്ണൂർ ഡി.എഫ്.ഒമാരായ വി.സന്തോഷ് കുമാർ, പി.കാർത്തിക് എന്നിവരും വയനാട്ടിലെ എട്ട് റെയ്ഞ്ചർമാരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ. സീനിയർ വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മൂന്ന് മയക്കുവെടി സംഘത്തോടൊപ്പം മുതുമലയിൽ നിന്നെത്തിയ രണ്ട് സംഘം കൂടി ചേർന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KADUVA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.