തിരുവനന്തപുരം: പാരമ്പര്യേതര ഊർജമേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി പറഞ്ഞു. ഊർജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. 109 കേന്ദ്രങ്ങൾക്കായി 1.28 കോടി രൂപ വിതരണം ചെയ്‌തു.
കേരളം ലക്ഷ്യമിടുന്ന 3,000 മെഗാവാട്ട് സൗരോർജ സ്ഥാപിതശേഷി നേടാൻ മേൽക്കൂരകളിൽ 10 ലക്ഷം പ്ളാന്റുകൾ സ്ഥാപിക്കണം. ഇതിനായി 40ലക്ഷം മനുഷ്യദിനങ്ങളും വേണം. സാങ്കേതിക പരിശീലനമുള്ള 5,000 പേരുടെ സേവനമാണ് വേണ്ടത്. ഇവർക്കായി തൊഴിൽദാതാക്കളുടെ സംഗമം നടത്തി ജോലിസാദ്ധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേലുരി അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടർ വി.സി. അനിൽകുമാർ, ഇ.എം.സി ഡയറക്‌ടർ ഡോ.ആർ. ഹരികുമാർ, സി.എം.ഡി ഡയറക്‌ടർ ഡോ.ജി. സുരേഷ്, അനർട്ട് ചീഫ് ടെക്‌നിക്കൽ മാനേജർ അനീഷ് എസ്. പ്രസാദ്, അഡിഷണൽ ചീഫ് ടെക്‌നിക്കൽ മാനേജർ പി. ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |