പന്തളം: വയോധികനെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയ മുഖ്യപ്രതി സിന്ധുവിനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. വരയോധികനെ ഹണി ട്രാപ്പിൽക്കുരുക്കി 2.18 ലക്ഷം രൂപയും അരപ്പവന്റെ മോതിരവുംതട്ടിയെടുത്തെന്നാണ് കേസ്.മോതിരം പണയം വച്ചത് സിന്ധുവിന്റെ സഹപാഠിയായ പന്തളം പൂഴിക്കാട് ചിറമുടിലുള്ള യുവാവിനാണ്. ഇയാൾ അത് അടൂരിൽ വിറ്റു. അവിടെ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ചെക്കുകൾ മാറിയ ധനകാര്യ സ്ഥാപനത്തിലും എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ പത്തിനാണ് പൊലീസ് പന്തളം മങ്ങാരം കുട്ടുവാളക്കുഴിൽ സിന്ധു (41), പന്തളം കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25) , അടുർ പെരിങ്ങനാട് കുന്നത്തുക്കര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവരാണ് പിടിയിലായത് . പന്തളം മുടിയൂർക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനെയാണ് സംഘം ഹണി ട്രാപ്പിൽ കുടുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |