വിജയ് ഹസാരേ ട്രോഫിയിൽ തമിഴ്നാടിനെ തോൽപ്പിച്ച് ഹിമാചൽ പ്രദേശിന് കിരീടം
ഹിമാചൽ പ്രദേശിന്റെ ആദ്യ ആഭ്യന്തര ക്രിക്കറ്റ് കിരീടം
ജയ്പുർ : വിജയ് ഹസാരേ ട്രോഫി ഫൈനലിൽ തമിഴ്നാടിനെ കീഴടക്കി ഹിമാചൽ പ്രദേശ് കിരീടം നേടി.ഇന്നലെ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഫൈനലിൽ വെളിച്ചക്കുറവ്മൂലം വി.ജെ.ഡി നിയമം ഉപയോഗിച്ചാണ് ഹിമാചൽ പ്രദേശിന്റെ വിജയം പ്രഖ്യാപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് നിശ്ചിത 50 ഓവറിൽ 314 റൺസിന് ആൾഒൗട്ടായി. മറുപടിക്കിറങ്ങിയ ഹിമാചൽ 47.3 ഒാവറിൽ 299/4ൽ എത്തിയപ്പോൾ വെളിച്ചക്കുറവ്മൂലം കളി നിറുത്തേണ്ടിവന്നു. ഇതോടെയാണ് വി.ജെ.ഡി നിയമം ഉപയോഗിച്ചത്. ഹിമാചലിന്റെ ആദ്യ ആഭ്യന്തര ക്രിക്കറ്റ് കിരീടമാണിത്.
മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തികിന്റെ സെഞ്ച്വറിയും (116) ബാബാ ഇന്ദ്രജിത്തിന്റെ അർദ്ധസെഞ്ച്വറിയും (80) ആണ് 40/4 എന്ന നിലയിൽ നിന്ന് ഹിമാചലിനെ 314ലെത്തിച്ചത്. മറുപടിക്കിറങ്ങിയ ഹിമാചലിന് വേണ്ടി 136 റൺസുമായി പുറത്താകാതെ നിന്ന ശുഭം അറോറയാണ് മാൻ ഒഫ് ദ മാച്ച്. അമിത് കുമാർ 74 റൺസെടുത്തു.ക്യാപ്ടൻ റിഷി ധവാൻ 42 റൺസുമായി പുറത്താകാതെ നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |