കാബൂൾ: യുദ്ധത്തിൽ തകർന്ന അഫ്ഗാൻ ജനതയെ കൈപിടിച്ചുയർത്താൻ പുതിയ പദ്ധതിയുമായി യുണിസെഫ്. പട്ടിണിയും പോഷകാഹാരക്കുറവും മൂലം വലയുന്ന രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പോഷക സംഘടനയായ യുണിസെഫ് അറിയിച്ചു. ഇതിനായി പ്രത്യേകം തിരഞ്ഞെടുത്ത മൊബൈൽ ഹെൽത്ത് ടീമുകൾ രാജ്യത്തുട നീളം സഞ്ചരിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കി സൗജന്യമായി ചികിത്സ ലഭ്യമാക്കും. ജീവൻ രക്ഷാ മരുന്നുകൾ, പോഷകാഹാരങ്ങൾ,വിറ്റാമിൻ ഗുളികകൾ തുടങ്ങിയ അടിയന്തര സംവിധാനങ്ങളെല്ലാം ഈ വാഹനങ്ങളിൽ ഉണ്ടാകുമെന്ന് യുണിസെഫ് പ്രതിനിധി അറിയിച്ചു. താലിബാൻ ഭരണകൂടം അധികാരത്തിലെത്തിയ ശേഷം അഫ്ഗാനിലേക്കുള്ള വിദേശ ഫണ്ടുകളുടെ വരവ് നിന്നതോടെ രാജ്യത്തെ ആരോഗ്യ സംവിധാനം താറുമാറായ അവസ്ഥയിലാണ്. രാജ്യത്ത് പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണ നിരക്ക് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് യുണിസെഫിന്റെ നിർണായക നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |