കല്ലമ്പലം: പള്ളിക്കലിലെ പ്രാഥമികാരോഗ്യകേന്ദ്രം സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിട്ടും അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് വർഷങ്ങൾക്ക് മുൻപ് സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. എന്നാൽ അതിന് അനുപാതമായി ജീവനക്കാരുടെ എണ്ണം കൂട്ടുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തില്ലെന്നാണ് ആക്ഷേപം.
പുതിയ കെട്ടിടത്തിന്റെ പ്ലാനിൽ 5 നിലകളാണുള്ളത്. ഇതിൽ രണ്ട് നിലകളുടെ പണി പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ്. 10 കോടി ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. 5 നിലകളും പൂർത്തീകരിച്ചാൽ സി.എച്ച്.സിയുടെ സൗകര്യങ്ങളിൽ ആശുപത്രിക്ക് പ്രവർത്തിക്കാൻ കഴിയും. എത്രയും വേഗം പണി പൂർത്തീകരിച്ചാൽ മാത്രമേ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കഴിയൂ. അതിന് മുന്നോടിയായി സി.എച്ച്.സിയിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്തി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആശുപത്രിയുടെ വികസനം സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് സി.എച്ച്.സിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ആരോഗ്യ വകുപ്പ് അധികൃതർക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |