SignIn
Kerala Kaumudi Online
Saturday, 27 April 2024 5.40 AM IST

രാജ്യത്തെ പകുതി ആണവനിലയങ്ങൾ അടച്ചുപൂട്ടി ജർമ്മനി

germany

ബെർലിൻ : രാജ്യത്ത് അവശേഷിക്കുന്ന ആറ് ആണവനിലയങ്ങളിൽ മൂന്നെണ്ണം അടച്ചുപൂട്ടി ജർമ്മനി. അണവോർജത്തിന്റെ ഉപയോഗം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. ശേഷിക്കുന്ന മൂന്ന് നിലയങ്ങളും ഈ വർഷം അവസാനത്തോടെ അടയ്ക്കും. 1980കളിൽ പ്രവർത്തനമാരംഭിച്ച ബ്രോക്ഡോർഫ്, ഗ്രോണ്ടെ, ഗ്രുണ്ട്റെമ്മിൻജെൻ ആണവ നിലയങ്ങളാണ് പൂട്ടിയത്.

2002ലാണ് ഗെർഹാർഡ് ഷ്റോഡർ സർക്കാർ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളിലേക്ക് രാജ്യം മാറണമെന്ന് പ്രഖ്യാപിച്ചത്. ജപ്പാനിലെ ഫുകുഷിമാ ആണവ ദുരന്തത്തിന് പിന്നാലെ ഇത് സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും 2022 ഓടെ ലക്ഷ്യം പൂർത്തിയാക്കാനും അംഗല മെർക്കൽ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 2030ഓടെ കൽക്കരി ഉപയോഗം അവസാനിപ്പിക്കാനും ജർമ്മനി തീരുമാനിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, GERMANY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.