SignIn
Kerala Kaumudi Online
Thursday, 02 May 2024 7.12 AM IST

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം... പട്ടിണിയും പരിവട്ടവുമായി കാരായ്മ തൊഴിലാളികൾ

t

കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആൽത്തറകളിലുള്ള കാരായ്മ തൊഴിലാളികൾക്ക് 20 മാസമായി വേതനമില്ല. പരമ്പരാഗതമായി കൈമാറിക്കിട്ടിയ ദൈവിക തൊഴിലായതിനാൽ, അരി വാങ്ങാൻ നിവൃത്തിയില്ലാതായിട്ടും ഇവർ തൊഴിൽ തുടരുകയാണ്.

ആൽത്തറകൾക്ക് മുന്നിലുള്ള വഞ്ചികളിലെ വരുമാനം തിട്ടപ്പെടുത്താനായി ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് വേതനം തടഞ്ഞുവച്ചിരിക്കുന്നതെന്ന് ക്ഷേത്രഭരണസമിതി വിശദീകരിക്കുന്നു.

ആൽത്തറകളിൽ സമർപ്പിക്കാനുള്ള ആൾരൂപങ്ങളും കൈ, കാൽ രൂപങ്ങളും ക്ഷേത്രോല്പത്തി മുതൽ നിർമ്മിച്ച് വിതരണം ചെയ്യുന്നത് കാരായ്മ തൊഴിലാളികളാണ്. ഭക്തർ നൽകുന്ന കാണിക്കയാണ് ഇവരുടെ ഉപജീവന മാർഗം. തൊണ്ടിയിൽ, പ്ലാമൂട്, ആയിരത്ത്, കുന്നേൽ, കടമ്പാട്ട് എന്നീ കുടുംബങ്ങൾക്ക് രൂപങ്ങളുടെയും മുളവേലിൽ കുടുംബത്തിന് കർപ്പൂര വിതരണത്തിന്റെയും ചുമതലയാണുള്ളത്. കാരായ്മ തൊഴിലാളികൾ ഭക്തരിൽ നിന്നു നേരിട്ട് ദക്ഷിണ സ്വീകരിക്കുന്നതിനെതിരെ 2014ൽ ഭരണസമിതി ഹൈക്കോടതിയിൽ നിന്നു വിധി വാങ്ങി. ഇതിനെതിരെ ഇവർ അനിശ്ചിതകാല സമരം ആരംഭിച്ചു. സമരപ്പപന്തൽ സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ എത്രയും വേഗം പ്രശ്നം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് രൂപങ്ങളുടെ വിതരണത്തിന് പ്രത്യേക രസീത് കൗണ്ടർ തുടങ്ങി. പണം കൗണ്ടറിൽ അടച്ച് രസീതുമായി ചെല്ലുമ്പോൾ കാരായ്മക്കാർ രൂപങ്ങൾ വിതരണം ചെയ്യുന്ന പുതിയ ക്രമീകരണം 2017 ഒക്ടോബറിൽ ആരംഭിച്ചു. രസീത് പ്രകാരമുള്ള പണം 2019 ഏപ്രിൽ വരെ കാരായ്മക്കാർക്ക് ഭരണസമിതി പങ്കിട്ടു നൽകി. എന്നാൽ ഇങ്ങനെ പണം നൽകേണ്ടെന്ന് അഡ്വക്കേറ്റ് കമ്മിഷൻ 2019 മേയിൽ രേഖാമൂലം നിർദ്ദേശിക്കുകയായിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു.

 കിട്ടാനുള്ളത് 16 ലക്ഷത്തിലേറെ

2021 ജൂലായ് വരെയുള്ള കണക്ക് പ്രകാരം കിഴക്കേനടയിലെ വരവിനത്തിൽ 13,62, 223 രൂപയും പടിഞ്ഞാറേ നടയിലെ വരവിനത്തിൽ 3,41,070 രൂപയും കാരായ്മ തൊഴിലാളികൾക്ക് വേതന ഇനത്തിൽ ലഭിക്കാനുണ്ട്. കൊവിഡ് വന്നതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒന്നരലക്ഷം രൂപ മാത്രം പങ്കിട്ടു നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ വിഭാഗക്കാർ കടം വാങ്ങിയാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. രൂപങ്ങൾ നിർമ്മിച്ചുനൽകൽ ജീവനോപാധി എന്നതിനപ്പുറം ഇവർതലമുറകളായി പിന്തുടരുന്ന ആചാരം കൂടിയാണ്. ഇതിനുള്ള വേതനം വിശ്വാസ പ്രകാരം ദക്ഷിണയാണ്. അത് തടഞ്ഞുവയ്ക്കുന്നത് വിശ്വാസത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും ആരോപണമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.