കോട്ടക്കൽ: സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിൽ മാദ്ധ്യമങ്ങൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് നൽകുന്ന വ്യാഖ്യാനങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നും വിശദീകരണങ്ങളില്ലാതെ തന്നെ ജനങ്ങൾക്കെല്ലാം മനസിലാകുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോട്ടയ്ക്കലിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയെ ലീഗ് ഹൈജാക്ക് ചെയ്യുകയാണെന്ന മന്ത്രി വി.അബ്ദുറഹ്‌മാന്റെ പ്രസ്താവനയ്ക്ക് അദ്ദേഹം തന്നെ വിശദീകരണം നൽകട്ടെ. കെ-റെയിലിനെതിരെയുള്ള പ്രതിഷേധത്തിന്റെ അടുത്തഘട്ടം ആലോചിക്കാൻ യു.ഡി.എഫ് യോഗം ചേരും. വിദഗ്ദ്ധരടക്കം വിയോജിച്ച പദ്ധതിയുമായാണ് സർക്കാർ മുന്നോട്ടുപോവുന്നത്. പൊലീസ് പല കാര്യങ്ങളിലും അനിയന്ത്രിതമാകുന്നുണ്ട്. ആഭ്യന്തര വകുപ്പിന് പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |