അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനം തടസപ്പെട്ടത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ച് ആണോയെന്ന സംശയം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. കർഷകസമരക്കാർ 2020ൽ പുറത്തുവിട്ട ആനിമേറ്റഡ് വീഡിയോയിലെ സമാനമായ കാര്യങ്ങളാണ് ഇപ്പോൾ പഞ്ചാബിൽ നടന്നതും.
വീഡിയോയിൽ പ്രധാനമന്ത്രി കാറിൽ വരുന്നതും ഇരിക്കുന്നതുമെല്ലാം വ്യക്തമായി കാണിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ കാർ മുന്നോട്ട് നീങ്ങുമ്പോൾ കർഷകർ തങ്ങളുടെ ട്രാക്‌ടറുകൾ ഓടിച്ച് പ്രധാനമന്ത്രി മോദിയെ ഘെരാവോ ചെയ്യുകയാണ്. ഇപ്പോൾ, പഞ്ചാബിൽ പ്രതിഷേധക്കാരുടെ ഉപരോധത്തെ തുടർന്ന് പ്രധാനമന്ത്രി ഫ്ലൈ ഓവറിൽ കുടുങ്ങിയ സംഭവവുമായി ഇതിനുള്ള സാദൃശ്യത്തെയാണ് മാദ്ധ്യമങ്ങൾ ചർച്ചയാക്കുന്നത്.
#PMAmbushConspiracy | Shocking 2020 rap video surfaces, which was released by the Singhu sympathizers; eerie similarities out. pic.twitter.com/bZZHFM530v
— TIMES NOW (@TimesNow) January 7, 2022
അന്ന് ഫിറോസ്‌പൂരിലെ റാലി ഉൾപ്പെടെ ഒരു പരിപാടിയിലും പങ്കെടുക്കാതെയാണ് പ്രധാനമന്ത്രി പഞ്ചാബിൽ നിന്നും മടങ്ങിയത്. 2020 സെപ്‌തംബറിൽ മോദി സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകരാണ് സിംഘു അതിർത്തിയിൽ പ്രതിഷേധിച്ചത്.
2021 ഡിസംബറിൽ പാർലമെന്റിൽ നിയമങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് കർഷകർ പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം പ്രധാനമന്ത്രി നടത്തിയ പഞ്ചാബ് സന്ദർശനത്തിനിയിലുണ്ടായ സുരക്ഷാവീഴ്‌ചകൾ അന്വേഷിക്കാൻ കേന്ദ്രം മൂന്നംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |