SignIn
Kerala Kaumudi Online
Friday, 26 April 2024 3.30 PM IST

ലൈഫ് പട്ടിക :കൃഷി അസിസ്റ്റന്റുമാരെ ഒഴിവാക്കി ; തദ്ദേശ വകുപ്പ് ഒറ്റയ്ക്ക്

life-mission

തിരുവനന്തപുരം : ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിനെച്ചൊല്ലി കൃഷി വകുപ്പുമായുള്ള തർക്കം മന്ത്രിസഭാ യോഗത്തിലും തുടർന്നതിന് പിന്നാലെ ,അപേക്ഷകളുടെ പരിശോധന സ്വന്തം നിലയിൽ പൂർത്തിയാക്കാൻ തദ്ദേശവകുപ്പ് തീരുമാനിച്ചു. മാസങ്ങളായി നീണ്ട അനിശ്ചിതത്വമാണ് ഇതോടെ അവസാനിച്ചത്.

ആകെ ലഭിച്ച 920260അപേക്ഷകളിൽ 570562എണ്ണത്തിന്റെ ഫീ‍ൽഡ് പരിശോധന പൂർത്തിയായി. അവശേഷിക്കുന്ന 349698 അപേക്ഷകളുടെ പരിശോധന തദ്ദേശവകുപ്പ് 30ന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ഫെബ്രുവരി 28ന് മുമ്പ് കരട് പട്ടിക തദ്ദേശസ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കുംയ ഡിസംബർ ഒന്നിന് കരട് പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പരിശോധനയ്ക്ക് കൃഷി അസിസ്റ്രന്റുമാരെ കൂടി നിയോഗിച്ച് തദ്ദേശവകുപ്പ് ഉത്തരവിറക്കി. കൃഷിവകുപ്പുമായി കൂടിയാലോചനയില്ലാതെ തദ്ദേശവകുപ്പ് ഉത്തരവിറക്കിയെതിനെച്ചൊല്ലി മൂന്നു മാസത്തോളമായി ഇരുവകുപ്പുകളും തമ്മിൽ കലഹിച്ചു. ചീഫ് സെക്രട്ടറി തലത്തിൽ തീരുമാനമാകെ വന്നതോടെ വിഷയം മന്ത്രി സഭായോഗത്തിന് മുന്നിലെത്തി.വിദ്യാഭ്യാസവകുപ്പിനെ കൂടി നിയോഗിക്കാമെന്ന നിർദ്ദേശം മന്ത്രിമാരായ പി.പ്രസാദും വി.ശിവൻകുട്ടിയും എതിർത്തതോടെ വിഷയം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

ലൈഫ് പരിശോധനയ്ക്ക് തദ്ദേശവകുപ്പിലെ ജീവനക്കാരെയും, കൃഷി അസിസ്റ്റന്റുമാരെയും കൂടാതെ സാമൂഹൃനീതി വകുപ്പിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരെയും തദ്ദേശവകുപ്പ് നിയോഗിച്ചിരുന്നു. ഇവർ പരിശോധനയിൽ സജീവ പങ്കാളികളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFEMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.