പാലക്കാട്: ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നു വനംവകുപ്പ് കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലി മൂന്നു തവണ എത്തി. ഞായറാഴ്ച രാത്രി 11.04നും 12.05നും തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്കും പുലി എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ മുറിയിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ,അവിടെ വച്ചിരുന്ന കൂട്ടിൽ കയറാത്തതിനാൽ പിടികൂടാനായില്ല. മുറിയിൽ പുലിക്കുഞ്ഞുങ്ങൾക്ക് അടുത്തുണ്ടായിരുന്ന കാർഡ്ബോർഡ് പെട്ടിയും മൂത്രം നനഞ്ഞ തുണിയുമാണ് പുലിയെ ആകർഷിക്കാൻ കൂട്ടിൽ വച്ചിരിക്കുന്നത്.
കൂട്ടിൽ പുലി കയറാത്തതിനാൽ വലിയ കൂട് വച്ചതായി വാളയാർ റേഞ്ച് ഓഫീസർ അറിയിച്ചു.
കഴിഞ്ഞദിവസമാണ് 15 വർഷമായി അടഞ്ഞുകിടന്ന വീട്ടിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
പാലക്കാട് മൃഗാശുപത്രിയിൽ കഴിയുന്ന രണ്ട് പുലിക്കുഞ്ഞുങ്ങൾ കുപ്പിയിലാക്കിയ ആട്ടിൻപാൽ നുണയുന്നുണ്ട്.മരുന്നും നൽകുന്നുണ്ട്.
അമ്മപ്പുലിയെ പിടികൂടി കുഞ്ഞുങ്ങൾക്കൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വനംവകുപ്പിന്റെ ദ്രുതകർമ്മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |