മറയൂർ: ടൗണിൽ സ്വകാര്യ റിസോർട്ട് പരിസരത്തുനിന്ന് രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ച് കടത്തി. ചന്ദന ഗ്രൂപ്പിന്റെ അനക്സ് റിസോർട്ടിലാണ് 5 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയത്. റിസോർട്ടിൽ നാൽപതോളം താമസക്കാർ ഉണ്ടായിരുന്നു. ഇവരെല്ലാം കിടന്നുറങ്ങിയത് രാത്രി 12 മണിക്ക് ശേഷമാണ് ചന്ദനം മുറിച്ചു കടത്തിയത്. കഴിഞ്ഞ ആഴ്ച കൂട വയലിൽ കമലമ്മയുടെ വീടിന്റെ പരിസരത്തു നിന്നും ചന്ദനമരത്തിന്റ ശിഖരം മോഷണം പോയിരുന്നു. ഇത് വനപാലകർ അന്വേഷിച്ചുവരിന്നതിടയിലാണ് വീണ്ടും ചന്ദനമരം മോഷനം നടന്നിരിക്കുന്നത് കഴിഞ്ഞാഴ്ച കാരയൂരിൽ സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദന മരം കടത്തിയ രമേശിനെ കാറുമായി പിടികൂടിയിരുന്നു. മറ്റൊരു പ്രതി ഒളിവിലാണ്. ചന്ദനമരം മോഷണം പോയതിനെ കുറിച്ച് റിസോർട്ട് ഉടമ മറയൂർ പൊലീസിലും പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |