തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറി ബിസിനസ് നടത്തുന്ന രണ്ട് സ്ഥാപനങ്ങളുടെ വിവിധ ഒാഫീസുകളിലും കേന്ദ്രങ്ങളിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. 2.30 കോടി പിടിച്ചെടുത്തു. 200 കോടിയോളം രൂപയുടെ അനധികൃത വരുമാനത്തിന്റെയും ഇടപാടുകളുടെയും രേഖകൾ കണ്ടെടുത്തു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലായി 35ലധികം കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. യഥാർത്ഥ വില്പന മറച്ചു വച്ചതായി കണ്ടെത്തി. സമാന്തര അക്കൗണ്ട് ബുക്കുകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |