SignIn
Kerala Kaumudi Online
Friday, 26 April 2024 5.24 PM IST

സാനിറ്ററി നാപ്കിൻ ഉപേക്ഷിച്ച് കുമ്പളങ്ങി മോഡേണായി, ഇന്ത്യയിലെ ആദ്യ പഞ്ചായത്ത്

p

കൊച്ചി: രാജ്യത്തെ ആദ്യ മാതൃകാ ടൂറിസം ഗ്രാമമായ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്കിൻ രഹിത പഞ്ചായത്തായി. ഇവിടത്തെ സ്ത്രീകളെല്ലാം സാനിറ്ററി പാഡിന് പകരം ആർത്തവ കപ്പുകൾ ഉപയോഗിക്കും. വാർഡുതോറും ബോധവത്കരണം നടത്തിയാണ് ഈ മാറ്റം സാധ്യമാക്കിയത്. പ്രഖ്യാപനം ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.

പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമയോജന (സാഗി) പദ്ധതിയിൽപ്പെടുത്തിയാണ് പരിസ്ഥിതിസൗഹൃദമായ ഈ മാറ്റത്തിലേക്ക് പഞ്ചായത്ത് വഴിമാറുന്നത്. എറണാകുളം എം.പി ഹൈബി ഈഡനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ആർത്തവ കപ്പുകളുടെ വിതരണവും ബോധവത്കരണവുമായി ബന്ധപ്പെട്ട് 'അവൾക്കായി' എന്നപേരിൽ മണ്ഡലത്തിൽ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്.

കപ്പിന്റെ ഉത്പാദനത്തിനും വിതരണത്തിനുമായി ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് (എച്ച്.എൽ.എൽ) `തിങ്കൾ' എന്ന പേരിൽ പദ്ധതി ആവിഷ്കരിക്കുകയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് സാമ്പത്തിക പങ്കാളി. ഇന്ത്യയൊട്ടാകെ സൗജന്യമായാണ് വിതരണം.

അഞ്ചു വർഷംവരെ

5 വർഷം: ഒരു കപ്പിന്റെ ഉപയോഗകാലം

6-12 മണിക്കൂറിനകം: ആർത്തവകാല ശുചിയാക്കൽ

നിർമ്മാണവസ്തു: മെഡിക്കൽ ഗ്രേഡ് സിലിക്ക

അണുമുക്തമാക്കൽ: ഒരു ആർത്തവകാലം തീരുമ്പോൾ തിളപ്പിച്ച വെള്ളം ഉപയോഗിച്ച്

ലളിതം: കപ്പ് നിഷ്പ്രയാസം ശരീരത്തിലേക്ക് കടത്തിവയ്ക്കാം. ആർത്തവരക്തം ഒട്ടും പുറത്തേക്ക് വരില്ല. ഒട്ടും അസ്വസ്ഥതയുമുണ്ടാക്കില്ല. നാപ്കിനേക്കാൾ സൗകര്യപ്രദം. സുഖകരം.

സൗജന്യമായി ലഭിക്കും

5,700 കപ്പുകൾ: എച്ച്.എ.എൽ കുമ്പളങ്ങിയിൽ സൗജന്യമായി നൽകി

250 - 500 രൂപ: മറ്റു കമ്പനികൾ കപ്പിന് ഈടാക്കുന്ന വില

1,500 രൂപ: സാനിറ്ററ്റി പാഡിന് ഒരു വർഷം ചെലവാക്കുന്നത്

സാനിറ്ററി പാഡ് പരിസ്ഥിതിക്ക് ദോഷം

നിലവിലെ സാനിറ്ററ്റി പാഡ് ഉപയോഗശേഷം നശിപ്പിക്കുന്നതാണ് ഏറ്റവും വലിയ തലവേദന. കത്തിക്കുകയോ അല്ലെങ്കിൽ അജൈവ മാലിന്യത്തിനൊപ്പം ഉപേക്ഷിക്കുകയോ ചെയ്യുന്നു.

`അവബോധക്കുറവും ഉയർന്നവിലയും ആവശ്യത്തിന് ലഭിക്കാത്തതുമാണ് കപ്പുകൾക്ക് വേണ്ടത്ര സ്വീകാര്യത കിട്ടാത്തതിന് കാരണം. പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും.'

- ഹൈബി ഈഡൻ എം.പി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUMBALANGI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.