കണ്ണൂർ: അര നൂറ്റാണ്ടിലേറെയായി ഇഴഞ്ഞു നീങ്ങുകയും കുറച്ചുനാൾ മുമ്പ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയും ചെയ്ത ഭൂമിയുടെ റീ സർവ്വേ ഫെബ്രുവരിയിൽ പുനരാരംഭിക്കും. ആദ്യഘട്ടത്തിൽ 250 വില്ലേജുകളിലാണ് ഡിജിറ്റൽ സർവ്വേ തുടങ്ങുന്നത്. ഇതോടെ, പുറമ്പോക്കിലും മറ്റും കഴിയുന്ന രേഖകളിലില്ലാത്തവർ പൂർണമായും പുറത്താകുമെന്ന ആശങ്കയും ശക്തമായി.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂർ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഡിജിറ്റൽ ഭൂസർവ്വേ വിജയകരമായതിനെ തുടർന്നാണ് എല്ലായിടത്തും നടത്താൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
2025ൽ ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനായി 30 കണ്ടിന്യൂസ്‌ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷനുകൾ (കോർസ്) തുടങ്ങുന്നതിനുള്ള ടെൻഡർ നടപടി അവസാനഘട്ടത്തിലാണ്. ഡിജിറ്റൽ റീ സർവ്വേ പൂർത്തിയാകുന്നതോടെ റവന്യൂ, സർവ്വേ, രജിസ്ട്രേഷൻ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം സാദ്ധ്യമാകും.
കോർസ് വഴി 40 ശതമാനം, ലിഡാർ എന്ന ത്രിമാന മാപ്പിംഗ് സംവിധാനം ഡ്രോണിൽ ഘടിപ്പിച്ച് 40 ശതമാനം, ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ വഴി 20 ശതമാനം എന്ന രീതിയിലാണ് റീ സർവ്വേ പൂർത്തിയാക്കുന്നത്.
സർവ്വേ നമ്പർ തെറ്റെങ്കിൽ
ഉൾപ്പെടില്ല
കാണം, കുഴിക്കാണം എന്നീ വിഭാഗത്തിലുള്ള ആധാരമുള്ള ഭൂമിയും സർവ്വേ നമ്പർ തെറ്റിക്കിടക്കുന്ന പട്ടയമുള്ളവരുടെ ഭൂമിയും ഡിജിറ്റൽ റീ സർവ്വേയിൽ ഉൾപ്പെടുത്തില്ല.
# 808 കോടി ചെലവ്
340 കോടി :അനുവദിച്ച ആദ്യഗഡു
1635:ആകെ വില്ലേജുകൾ
906:റീസർവ്വേ നടന്ന വില്ലേജുകൾ
1966:റീസർവ്വേ തുടങ്ങിയത്
220:റിസർവ്വേ ജീവനക്കാർ
#ഭൂമി രേഖകളിൽ കൃത്യത
ഡിജിറ്റൽ സർവ്വേ വഴി ഭൂമി സംബന്ധമായ വിവരങ്ങളിൽ കൃത്യതയും സുതാര്യതയും
റവന്യൂ, രജിസ്‌ട്രേഷൻ, സർവ്വേ വകുപ്പുകളുടെ സേവനം ഒന്നിച്ചു ലഭ്യമാകും
അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാം. വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട
പോക്കുവരവ് അതിവേഗത്തിലാകും. ഡോക്യൂമെന്റേഷനും വേഗത്തിൽ
`ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചാൽ റീ സർവ്വേ വേഗത്തിൽ തീർക്കാനാകും.'
-വി..ജെ.. അജിമോൻ,
സംസ്ഥാന പ്രസിഡന്റ് ,സർവ്വേ ഓഫീസ് ടെക്നിക്കൽ എംപ്ളോയീസ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |