ബ്രിട്ടൻ : കൊവിഡ് ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ വർഷങ്ങൾക്ക് അന്ത്യം കുറിക്കാൻ പോകുന്നു എന്ന ശുഭകരമായ വിവരം പങ്കുവച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ റീഡിംഗ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ഇയാൻ ജോൺസ്. ഇപ്പോൾ ഭീഷണി ഉയർത്തുന്ന ഒമിക്രോൺ വകഭേദത്തോടെ കൊവിഡ് ഭീഷണിയല്ലാതാവും എന്ന സിദ്ധാന്തത്തെയാണ് വിദഗ്ദ്ധർ പിന്തുണയ്ക്കുന്നത്. ഫ്ളൂ പോലെ ഒമിക്രോൺ വലിയ ഭീഷണി ഉയർത്തുന്നില്ലെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പിടിപെടുന്നയാളിൽ ഗുരുതരമായ രോഗത്തിന് കാരണമാകാതെ ശരീരത്തിൽ പ്രതിരോധശേഷി ഉണ്ടാവാൻ ഒമിക്രോൺ ബാധയിലൂടെ കഴിയുന്നുണ്ട്.
വരും ദിവസങ്ങളിൽ യൂറോപ്പിൽ പകുതിയിൽ അധികം ആളുകളിൽ ഒമിക്രോൺ പകരുമെന്നും ഇത് ഫ്ളൂ പോലെ സാധാരണമാകുമെന്നും വിശ്വസിക്കുന്നു. എന്നാൽ ഈ സിദ്ധാന്തത്തെ ലോകാരോഗ്യ സംഘടന പിന്തുണയ്ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ മാർഗങ്ങൾ കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സ്ഥിരമാർഗമായി കാണാനാവില്ലെന്ന തീരുമാനത്തിലാണ് രാജ്യങ്ങൾ ഇപ്പോൾ. ഇപ്പോഴുള്ള കേസുകളിൽ കുറവ് വരുന്നതോടെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാണ് യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |