വടക്കാഞ്ചേരി : അകമല വെറ്ററിനറി ക്ലിനിക്കിൽ കഴിയുന്ന പുള്ളിപ്പുലിക്കുട്ടിയെ കണ്ണിലെണ്ണയൊഴിച്ചെന്നോണം പരിചരിക്കുകയാണ് വെറ്ററിനറി ഡോക്ടർ ഡേവിസ് എബ്രഹാമും, വെറ്ററിനറി സർവകലാശാലയിൽ നിന്നെത്തിയ ഫീൽഡ് അസിസ്റ്റന്റുമാരും. പുലിക്കുട്ടി ഇഴഞ്ഞു നടന്നു തുടങ്ങി. രണ്ടാഴ്ച നല്ല പരിചരണം വേണം. തള്ളപ്പുലിയുടെ ചൂട് കിട്ടാത്തതാണ് പ്രശ്‌നം. തള്ളപ്പുലിയെ കാണാതെ ഇടയ്ക്ക് കരയും. നിപ്പിൾ ഘടിപ്പിച്ച കുപ്പിയിൽ പാൽ വായിലേക്ക് വെച്ചു കൊടുത്താൽ കരച്ചിൽ നിറുത്തും. രണ്ടാഴ്ച കഴിഞ്ഞാൽ പുലിക്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുമെന്ന് ഡോക്ടർ പറഞ്ഞു. അതിനുശേഷം തള്ളപ്പുലിയുടെ അടുത്ത് എത്തിക്കാനാകും.
അകമല വനത്തിലെ തണുപ്പിനെ അതിജീവിക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഇതിനിടെ കുഞ്ഞിനെ പ്രസവിച്ചിട്ട പാലക്കാട് അകത്തേത്തറയിലെ ആളൊഴിഞ്ഞ വീടിനടുത്ത് തള്ളപ്പുലി എത്തിയതായി വനപാലകർ പറഞ്ഞു. സി.സി.ടി.വിയിൽ തള്ളപ്പുലിയുടെ ദൃശ്യം വനം ഉദ്യോഗസ്ഥർക്ക് ലഭിച്ചു. പ്രസവിച്ച സ്ഥലത്ത് തള്ളപ്പുലി വരാതിരിക്കില്ലെന്ന് വന്യജീവി വിദഗ്ദ്ധർ പറഞ്ഞു. ഒരേസമയം രണ്ടു കുട്ടികളെയും കടിച്ചു കൊണ്ടുപോകാൻ കഴിയാത്തതിനാലാണ് ഒന്നിനെ മാത്രം കൊണ്ടുപോയത്. പ്രസവിച്ച സ്ഥലത്ത് മണം പിടിപ്പിച്ച് തള്ളപ്പുലി വീണ്ടും വരുമെന്നതിനാൽ പുലിക്കുട്ടിയെ കിട്ടിയ സ്ഥലത്തു തന്നെയെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |