വിഴിഞ്ഞം: 14കാരിയുടെ കൊലപാതകക്കേസിൽ പ്രതികളെ കണ്ടെത്താൻ നിർണായകമായത് വനിതാ സി.പി.ഒ വിജിതയുടെ സംശയം. പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ കോവളം സ്റ്റേഷനിലായിരുന്നു വിജിത ജോലി ചെയ്‌തിരുന്നത്. അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഇവർ പെൺകുട്ടിയുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന റഫീക്കയെ ചോദ്യം ചെയ്‌തിരുന്നു.
മുല്ലൂരിൽ ശാന്തകുമാരിയെ (71) കൊലപ്പെടുത്തിയ കേസിൽ റഫീക്കയെ പിടികൂടിയതോടെ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലും ഇവരെ ചോദ്യം ചെയ്‌തിരുന്നതായി വിജിതയ്‌ക്ക് മനസിലായി. സംശയം മേലധികാരികളെ അറിയിച്ചതോടെ പൊലീസ് ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചു. അതിനിടെ വൃദ്ധ കൊല്ലപ്പെട്ട വാടകവീടിന്റെ ഉടമസ്ഥന്റെ മകനും പ്രതികളുടെ വഴക്കിനിടെ പെൺകുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് കേട്ടതായി പൊലീസിന് മൊഴി നൽകി. ഇതോടെയാണ് പ്രതികളെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. രണ്ടിടത്തെയും കൊലപാതകം ഒരേ രീതിയിലായതും പ്രതികളുടെ സാന്നിദ്ധ്യവുമാണ് സംശയത്തിനിടയാക്കിയതെന്ന് വിജിത പറഞ്ഞു.
ഫോട്ടോ: വനിതാ സി.പി.ഒ വിജിത പ്രതി റഫീക്കയുമായി
മുല്ലൂരിൽ തെളിവെടുപ്പിനെത്തിയപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |