പത്തനാപുരം: കാമുകനും ബന്ധുവുമായ യുവാവുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പതിനേഴുകാരി വീട്ടി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവിനെ ചോദ്യം ചെയ്യും. പട്ടാഴി കന്നിമേൽ മാവിളമേലേതിൽ പരേതനായ അജി- ലതിക ദമ്പതികളുടെ മകൾ അഞ്ജലിയാണ് (17) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.
കശുഅണ്ടി തൊഴിലാളിയായ മാതാവ് ജോലിക്ക് പോയിരുന്നു. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വീട്ടുകാർക്കും സമ്മതമായിരുന്നതായി പറയുന്നു. യുവാവുമായി ഒരു മണിക്കൂറിലധികം ഫോണിൽ സംസാരിച്ചതിന് പിന്നാലെ കതകടച്ച് ഷാൾ കഴുത്തിൽ കെട്ടി തൂങ്ങുകയായിരുന്നു. ശബ്ദം കേട്ട് സഹോദരൻ ആദിത്യൻ ഓടിവന്ന് ഷാൾ അറുത്തിട്ട് അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കി. സംസ്കാരം നടത്തി. കുന്നിക്കോട് പൊലീസ് എസ്.എച്ച്.ഒ മുബാറഖിന്റെ നേത്യത്വത്തിലാണ് അന്വഷണം നടക്കുന്നത് .
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |