കൊച്ചി: കൊവിഡിനു ശേഷമുള്ള സാമ്പത്തിക തയ്യാറെടുപ്പുകൾ സംബന്ധിച്ചുള്ള ഉപഭോക്താക്കളുടെ ആഴത്തിലുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന സമഗ്ര ഉപഭോക്തൃ പഠനമായ സാമ്പത്തിക സുരക്ഷാ സർവേ 2.0യുടെ വിവരങ്ങൾ എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസ് പുറത്തു വിട്ടു. ഇന്ത്യയിൽ ഉടനീളമായി 28 പ്രമുഖ നഗരങ്ങളിലെ 5000 പേരിലെത്തി സർവേ നടത്താൻ നീൽസെൻഐക്യു (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെയാണ് എസ്.ബി.ഐ ലൈഫ് നിയോഗിച്ചത്.
മൊത്തത്തിലുള്ള സാമ്പത്തിക ആസൂത്രണത്തിൽ ലൈഫ് ഇൻഷ്വറൻസിനുള്ള പ്രാധാന്യത്തെക്കുറിച്ച് 78 ശതമാനത്തോളം ഇന്ത്യക്കാരും ചിന്തിക്കുന്നു. കൊവിഡ് കാലത്ത് 46 ശതമാനം പേർ ആരോഗ്യ ഇൻഷ്വറൻസും 44ശതമാനം പേർ ലൈഫ് ഇൻഷ്വറൻസും ആദ്യമായി എടുത്തു. അതേസമയം, ഇന്ത്യാക്കാരുടെ വാർഷിക വരുമാനത്തിന്റെ 3.8 മടങ്ങ് ഇൻഷ്വറൻസ് മാത്രമാണ് അവർക്കുള്ളത്. വാർഷിക വരുമാനത്തിന്റെ 10-25 മടങ്ങ് വേണമെന്ന് ശുപാർശ ചെയ്യപ്പെടുമ്പോഴാണ് ഈ സാഹചര്യം. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക സുരക്ഷാ സ്കോർ സ്വയം വിലയിരുത്താം: https://www.sbilife.co.in/financialimmunity
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |