വിഴിഞ്ഞം: കൊവിഡ് വ്യാപനത്തിന് കാരണം സി.പി.എം സമ്മേളനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സമ്മേളനങ്ങളും തിരുവാതിരയും നടത്തുമെന്ന വാശിയിലായിരുന്നു സി.പി.എം. ജില്ലാ സമ്മേളനങ്ങളും തിരിവാതികളിയുമാണ് തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ കേന്ദ്രമാക്കിയത്. നാല് എം.എൽ.എമാർ ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ പലരും രോഗബാധിതരായി. സർക്കാരും ആരോഗ്യവകുപ്പും നിശ്ചലമാണ്. മൂന്നാം തരംഗത്തെ നേരിടാൻ യാതൊരു മുന്നൊരുക്കങ്ങളും സർക്കാർ സ്വീകരിച്ചില്ല. സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുൾപ്പെടെ യാതൊരു സംവിധാനങ്ങളുമില്ല. മുൻ ആരോഗ്യ മന്ത്രിക്ക് പോലും മരുന്ന് കിട്ടാനില്ല. തിരുവനന്തപുരത്ത് രണ്ടിൽ ഒരാൾക്ക് രോഗമുണ്ടെന്ന് മന്ത്രി പറഞ്ഞ ദിവസമാണ് മുന്നൂറും നാന്നൂറും പേരെ വച്ച് കുടുംബശ്രീ തിരഞ്ഞെടുപ്പ് നടത്തിയത്. രാഷ്ട്രീയ താത്പര്യമാണ് സി.പി.എമ്മിന് പ്രധാനം. ആളുകൾ രോഗം വന്ന് മരിക്കുന്നത് അവർക്ക് പ്രശ്‌നമല്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |