SignIn
Kerala Kaumudi Online
Friday, 26 April 2024 5.40 PM IST

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇതുവരെ ചെലവാക്കിയത് നല്ലൊരു തുക; വിചാരണക്കോടതി മുതൽ സുപ്രീംകോടതി വരെ താരം നൽകിയത് 57 ഹർജികൾ

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുടെ ഓരോ ഘട്ടത്തിലും ദിലീപ് നിയമനടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും നിസാരവും ബാലിശവുമായ പരാതികളുമായി കോടതിയിലെത്തിയെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വിചാരണക്കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയ 57 ഹർജികളുടെ വിവരങ്ങളും പട്ടിക തിരിച്ച് സ്റ്റേറ്റ്മെന്റിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പിനു വേണ്ടി ദിലീപ് ഹർജി നൽകിയതിനെയും അന്വേഷണ സംഘം വിമർശിക്കുന്നു. തന്റെ എതിർവാദത്തിനായി ദൃശ്യങ്ങളുടെ പകർപ്പു വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ കൈവശപ്പെടുത്താനുള്ള ഹീനമായ പ്രവർത്തനങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളിൽ നിന്ന് വ്യക്തമാകുന്നത്. നിയമപരമായി ദൃശ്യങ്ങൾ കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യാനായിരുന്നു ഇത്.

കേസിലെ രണ്ടു സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്‌ത കേസിന്റെ എഫ്.ഐ.ആറുകളുടെ പകർപ്പും മൊഴികളും ഹാജരാക്കിയിട്ടുണ്ട്. ഹർജികൾക്ക് വേണ്ടി തന്നെ നല്ലൊരു തുക താരം ചെലഴിച്ചിട്ടുണ്ട്. ഹർജികളിൽ ചിലത്

1. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയത് നിലവിൽ

2. ദൃശ്യങ്ങളുടെ പകർപ്പിന് സുപ്രീം കോടതിയിൽ നൽകിയ ഹർജി ഭാഗികമായി അനുവദിച്ചു.

3. കുറ്റവിമുക്തനാക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളി

4. കോടതിയിലുള്ള പാസ്പോർട്ട് വിട്ടുകിട്ടാൻ പത്തോളം ഹർജികൾ

5. വിവിധ സമയങ്ങളിൽ നൽകിയ ജാമ്യാപേക്ഷകൾ

6. വീഡിയോ ക്ളിപ്പിലെ ശബ്‌ദം പരിശോധിക്കാൻ

7. ഇരയുടെ സാക്ഷിവിസ്‌താരം മാറ്റിവയ്‌ക്കാൻ

8. മാദ്ധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ

9. രേഖകളുടെ കൂടുതൽ പകർപ്പിനു വേണ്ടിയുള്ള

10. വിചാരണ നീട്ടിവയ്‌ക്കാൻ

11.സാക്ഷിമൊഴികൾക്കു വേണ്ടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KERALA, ACTRESS ATTACK, DILEEP, CASE, COURT, MEDIA, PLEA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.