ടറൗബ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഉഗാണ്ടയ്ക്കെതിരെ ഇന്ത്യയ്ത്ത് 326 റൺസിന്റെ വമ്പൻ ജയം.
ക്യാപ്ടനടക്കം ആറ് പേർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ടീമിൽ ബാക്കിയുള്ല 11 പരെ ഉൾപ്പെടുത്തി കളത്തിലിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഉഗാണ്ട 19.4 ഓവറിൽ 79 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവു വലിയ വിജയങ്ങളിൽ ഒന്നാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സെഞ്ചുറി നേടിയ രാജ് ഭവയും (പുറത്താകാതെ 108 പന്തിൽ 162), അംഗ്രിഷ് രഘുവംശിയുമാണ് (144) മികച്ച സ്കോർ സമ്മാനിച്ചത്. 4 വിക്കറ്റെടുത്ത താത്കാലിക ക്യാപ്ടൻ നിഷാന്ത് സിന്ധുവാണ് ഉഗാണ്ട ബാറ്റിംഗ് നിരയെ തകർക്കാൻ നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |