കൊച്ചി: ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകൻ റാഫി. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്ദ രേഖയിലെ ശബ്ദമാണ് തിരിച്ചറിഞ്ഞത്. ശബ്ദം തിരിച്ചറിയാൻ വേണ്ടിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിന്റെ സുഹൃത്തുകൂടിയായ റാഫിയെ വരുത്തിയത്.
മറ്റ് പ്രതികളുടെ ശബ്ദം തിരിച്ചറിയാൻ സുഹൃത്തുക്കളെ വിളിച്ചുവരുത്തും. ക്രൈംബ്രാഞ്ച് പ്രതികളുടെ ഒരു വർഷത്തെ ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിലീപിനെയും കൂട്ടുപ്രതികളെയും ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു റാഫിയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.
ദിലീപിനെ വച്ച് ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയില്‍ നിന്ന് പിന്മാറുന്നതായി ബാലചന്ദ്രകുമാറാണ് തന്നെ വിളിച്ചറിയിച്ചതെന്ന് റാഫി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനയിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |