ന്യൂഡൽഹി: വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആർ.എ രജിസ്ട്രേഷൻ നഷ്ടമായ സംഘടനകളും സ്ഥാപനങ്ങളും ആദ്യം കേന്ദ്ര സർക്കാരിനെ സമീപിക്കണമെന്ന് സുപ്രീംകോടതി. മിഷണറീസ് ഒഫ് ചാരിറ്റീസ് ഉൾപ്പെടെയുള്ളവ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
അപേക്ഷ നൽകിയ 11,594 എൻ.ജി.ഒകൾക്ക് ലൈസൻസ് വീണ്ടും നൽകിയതായി കേന്ദ്ര സർക്കാർ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതിനെ തുടർന്നാണ് വിഷയത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാരിന്റെ നടപടിയിൽ അതൃപ്തിയുണ്ടെങ്കിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 5968 എൻ.ജി.ഒകളുടെയും സംഘടനകളുടെയും ലൈസൻസ് അപേക്ഷ പുതുക്കാത്തതിനെ തുടർന്ന് റദ്ദായിരുന്നു.
മിഷണറീസ് ഒഫ് ചാരിറ്റീസ്, നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, കോമൺകോസ്, ഐ.എം.എ, ലെപ്രസി മിഷൻ, ട്യൂബർകുലോസിസ് അസോസിയേഷൻ ഒഫ് ഇന്ത്യ, ഇസ്ലാമിക് കൾച്ചറൽ സെന്റർ തുടങ്ങിയ സംഘടനകൾക്കാണ് ലൈസൻസ് നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |