ന്യൂഡൽഹി: വിജിലൻസിന്റെ ചിറകരിഞ്ഞ എൽ.ഡി.എഫ് സർക്കാർ ലോകായുക്തയെ നോക്ക് കുത്തിയാക്കുന്നത് അഴിമതിയിൽ കുടുങ്ങുമെന്ന് ഉറപ്പായ ഉന്നതരെ രക്ഷിക്കാനാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനും ലോകായുക്തയെ ഭയമാണ്. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയിൽ ചർച്ച ചെയ്യാതെ ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്നത് മുഖ്യമന്ത്രിക്കും മന്ത്രി ആർ.ബിന്ദുവിനുമെതിരായ പരാതികളിൽ കഴമ്പുള്ളതിനാലാണ്. ഈ കേസുകൾ ലോകായുക്ത പരിഗണിച്ചു കഴിയുമ്പോൾ ഇരുവർക്കും കെ.ടി ജലീലിന്റെ അവസ്ഥയാകുമെന്ന് അവർക്ക് ഉറപ്പുണ്ട്.ലോകായുക്തക്കെതിരായ നടപടി നാട് കട്ടുമുടിക്കാൻ വേണ്ടിയാണ്. അടിയന്തിര ഘട്ടങ്ങളിൽ പോലും കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസുകളെ ചോദ്യം ചെയ്യുന്നവരാണ് ഇടത് പാർട്ടികൾ. ഉന്നത നീതി പീഠങ്ങളെ അലങ്കരിച്ചവരാണ് ലോകായുക്തയായി നിയമിക്കപ്പെടുന്നത്. അവർ നിയമം ഇഴകീറി പരിശോധിച്ച ശേഷം പുറപ്പെടുവിക്കുന്ന ഉത്തരവിൽ ഗവർണർക്കും മുഖ്യമന്ത്രിക്കും എങ്ങിനെയാണ് അന്തിമ തീരുമാനമെടുക്കാനാകുകയെന്ന് മുരളീധരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |