SignIn
Kerala Kaumudi Online
Friday, 26 April 2024 11.33 AM IST

അടുത്ത മാസം റഷ്യ യുക്രെയിനെ ആക്രമിക്കുമെന്ന് ബൈഡൻ, റഷ്യയുടെ സുരക്ഷാ പ്രശ്നങ്ങൾ യു.എസ് അവഗണിച്ചെന്ന് പുടിൻ

putin

വാഷിംഗ്ടൺ : യുക്രെയിനെ റഷ്യ ഫെബ്രുവരിയിൽ ആക്രമിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതായി വൈറ്റ് ഹൗസ്. വ്യാഴാഴ്ച യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് എമിലി ഹോൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബൈഡൻ ഇത് മുമ്പും പറഞ്ഞിരുന്നെന്നും മാസങ്ങളായി ഇക്കാര്യം സംബന്ധിച്ച് യു.എസ് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. റഷ്യ യുക്രെയിനെ ആക്രമിക്കാൻ മുതിർന്നാൽ യു.എസും യു.എസിന്റെ പങ്കാളികളും സഖ്യകക്ഷികളും നിർണായക പ്രതികരണം നടത്തുമെന്ന് സെലെൻസ്കിയുമായോട് ബൈഡൻ ആവർത്തിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.

വിഷയത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7 മണിയോടെ സംഭാഷണം നടത്തുമെന്ന് മാക്രോൺ അറിയിച്ചിരുന്നു.

ഒരു മണിക്കൂറോളം നീണ്ട പുടിൻ - മാക്രോൺ സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേ സമയം, റഷ്യയുടെ സുരക്ഷാ നിർദ്ദേശങ്ങളോടുള്ള അമേരിക്കയുടെയും നാറ്റോയുടെയും പ്രതികരണങ്ങൾ തങ്ങളുടെ പ്രധാന ആശങ്കകളെ അഭിസംബോധന ചെയ്തില്ലെന്ന് പുടിൻ മാക്രോണിനോട് പറഞ്ഞതായി ക്രെംലിൻ വ്യക്തമാക്കി.

യുക്രെയിനെ നാറ്റോ സഖ്യത്തിൽ നിന്ന് വിലക്കണമെന്ന റഷ്യയുടെ ആവശ്യം യു.എസ് കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ഇതിന് ശേഷം പുടിൻ നടത്തുന്ന ആദ്യ പ്രസ്താവനയാണിത്. യു.എസിന്റെ മറുപടി പഠിച്ച ശേഷം കൂടുതൽ തീരുമാനങ്ങളിലേക്ക് കടക്കുമെന്നും പുടിൻ സൂചിപ്പിച്ചു. നാറ്റോയുടെ വിപുലീകരണം തടയുക, റഷ്യൻ അതിർത്തിയിൽ ആയുധ സംവിധാനങ്ങൾ വിന്യസിക്കുന്നത് തടയുക തുടങ്ങിയ തങ്ങളുടെ അടിസ്ഥാനപരമായ ആശങ്കകൾ യു.എസും നാറ്റോയും പരിഗണിക്കുന്നില്ലെന്നും ക്രെംലിൻ വ്യക്തമാക്കി.

യൂറോപ്പിന്റെ സുരക്ഷയെ സംബന്ധിച്ച നിരവധി വിഷയങ്ങളിൽ ചർച്ച തുടരാൻ പുടിനും മാക്രോണും സമ്മതിച്ചെന്നാണ് വിവരം. യുക്രെയിനുമായി തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തങ്ങളുടെ താത്പര്യങ്ങളെ അവഗണിക്കാൻ അനുവദിക്കില്ലെന്നുമാണ് റഷ്യയുടെ നിലപാട്.

യുക്രെയിനെ ആക്രമിക്കാൻ മുതിർന്നാൽ യൂറോപ്പിലേക്ക് റഷ്യയിൽ നിന്ന് പ്രകൃതി വാതകം എത്തിക്കുന്നതിനായി നിർമ്മിച്ച നോർഡ് സ്ട്രീം 2 പൈപ്പ് ലൈനിൽ ഉപരോധമേർപ്പെടുത്തുന്നതുൾപ്പെടെ ഗുരുതര പ്രത്യാഘാതങ്ങൾ റഷ്യ നേരിടേണ്ടി വരുമെന്ന് ജർമ്മനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബാൾട്ടിക് കടലിനടിയിലൂടെ സ്ഥാപിച്ച ഈ ഗ്യാസ് പൈപ്പ് ലൈൻ വഴി റഷ്യയിൽ നിന്ന് പ്രകൃതി വാതകം നേരിട്ട് ജർമ്മനിയിലെത്തും. പൈപ്പ്‌ലൈൻ പദ്ധതി തടയുമെന്ന് അമേരിക്കയും റഷ്യയെ അറിയിച്ചിരുന്നു.

ഈ പൈപ്പ് ലൈനുമേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് റഷ്യയ്‌ക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.