തിരുവനന്തപുരം: കുറ്റാരോപിതരെ രക്ഷിക്കാൻ ലോകായുക്തയുടെ അധികാരങ്ങൾ കവർന്നെടുക്കാൻ സർക്കാർ നടക്കുന്ന ശ്രമങ്ങൾക്ക് പിന്നാലെയാണ് സിപിഎം ജലീലിനെയിറക്കി ആരോപണങ്ങൾ പടച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് ലോകായുക്തയെ കൂടുതൽ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
യുഡിഎഫ് നേതാവിനെ രക്ഷിക്കുന്ന വിധിയ്‌ക്ക് പ്രതിഫലമായാണ് ഡോ.ജാൻസി ജെയിംസിനെ എം.ജി സർവലകലാശാല വി.സിയായി നിയമിച്ചതെന്ന കെ.ടി ജലീലിന്റെ ആരോപണത്തെ തളളിയ ഉമ്മൻചാണ്ടി 2004 നവംബറിലാണ് ജാൻസി ജെയിംസിനെ വി.സിയായി നിയമിച്ചതെന്ന് അറിയിച്ചു. 2005 ജനുവരിയിലാണ് യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട കേസിൽ വിധി വന്നത്. ഇതോടെ ഈ വാദം പൊളിഞ്ഞതായും അന്ന് ഡിവിഷൻ ബെഞ്ചിൽ ജസ്‌റ്റിസ് സുഭാഷൻ റെഡ്‌ഡിയും അംഗമായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വൈസ് ചാൻസിലർ സ്ഥാനത്തേക്ക് വേറൊരു പേരും ഉയർന്നിരുന്നില്ലെന്നും പിന്നീട് കാസർകോട് കേന്ദ്ര സർവകലാശാല വി.സിയായി ജാൻസി ജെയിംസ് മാറിയതിനും പിന്നിൽ മികച്ച അക്കാദമിക മികവാണ് കാരണമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. മോദി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളുടെ മാതൃകയിൽ പിണറായി സർക്കാർ ലോകായുക്ത ഉൾപ്പടെ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |