കോഴിക്കോട്: ദുബായിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗറും ആൽബം താരവുമായ റിഫ മെഹ്‌നൂവിന്റെ (21) മൃതദേഹം ഇന്ന് രാവിലെ ബാലുശേരി കാക്കൂർ പാവണ്ടൂർ അമ്പലപറമ്പിലെ വീട്ടിലെത്തിക്കും. പുലർച്ചെയോടെ ഷാർജ - കോഴിക്കോട് ഫ്ളൈറ്റിലാണ് മൃതദേഹം കൊണ്ടുവരുന്നത്.
റിഫയുടെ മരണവാർത്ത ബന്ധുക്കൾക്കെന്ന പോലെ നാട്ടുകാർക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു. യുവതിയ്ക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവ് മെഹ്‌നൂവുമായി എന്തെങ്കിലും പ്രശ്നമുള്ളതായും അറിയില്ല. വ്‌ളോഗിൽ മൂന്ന് ലക്ഷം ഫോളേവേഴ്സും യുട്യൂബിൽ ഒരു ലക്ഷത്തോളം വരിക്കാരുമുള്ള റിഫയ്ക്ക് നല്ല വരുമാനവും ലഭിക്കുന്നുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി വരെ ഇവർ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.
തിങ്കളാഴ്ച ബുർജ് ഖലീഫയ്ക്ക് മുന്നിൽ ഭർത്താവിനൊപ്പം നിന്ന് റിഫ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് അവസാനത്തേത്. സ്റ്റോറിയിൽ റിഫ സന്തോഷവതിയായാണ് കാണപ്പെട്ടതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |