കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പീഡനപ്പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്നാരോപിച്ച് സിസ്റ്റർ അമല, സിസ്റ്റർ ആനി റോസ് എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
പീഡനപ്പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും ഇവർ മൂന്ന് മാദ്ധ്യമ പ്രവർത്തകർക്ക് ഇ-മെയിൽ ചെയ്തതുമായി ബന്ധപ്പെട്ടാണ് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇ-മെയിൽ സന്ദേശത്തിൽ ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ചിത്രമുണ്ടായിരുന്നെങ്കിലും ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഇക്കാര്യങ്ങളും ഇ-മെയിൽ സന്ദേശം രണ്ടു വ്യക്തികൾ തമ്മിലുള്ള സ്വകാര്യ ആശയവിനിമയമാണെന്നതും കണക്കിലെടുത്ത സിംഗിൾബെഞ്ച് കേസ് തുടരുന്നതിൽ അർത്ഥമില്ലെന്ന് വിലയിരുത്തിയാണ് തുടർനടപടികൾ റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |