പത്തനംതിട്ട: ഓമല്ലൂർ വയൽവാണിഭത്തിന് മാറ്റ് കൂട്ടാൻ ഇത്തവണയും തൃശൂരിൽ നിന്നുള്ള പുലികൾ ഓമല്ലൂരിലെത്തുന്നു. തൃശൂർ പുലികളി സംഘത്തിലെ പ്രധാനികളായ കാനാട്ടുകര പുലികളി സംഘമാണ് പുലിയും മേളവുമായി വയൽവാണിഭത്തിന് എത്തുന്നത്. പതിനഞ്ചാം തീയതി വൈകിട്ട് അഞ്ചു മുതൽ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിലും തുടർന്ന് ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിലും പുലിമേളം നടക്കുമെന്ന് ജനറൽ കൺവീനർ ബൈജു ഓമല്ലൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ എന്നിവർ പറഞ്ഞു. 250 ൽ പരം വർഷങ്ങൾ പഴക്കമുള്ള കലാരൂപമാണ് പുലികളി. ഇനാമൽ പെയിന്റ് മണ്ണെണ്ണയിൽ നന്നായി കൂട്ടി ചേർത്താണ് രൂപം വരച്ചെടുക്കുന്നത്. ഗൊറില്ല നിറങ്ങളാണ് പുലിവർണ്ണങ്ങളാക്കുന്നത്. നല്ല കുടവയറുള്ള പുലിക്കളിക്കാർക്കാണ് പുലിമേളത്തിൽ ആവശ്യക്കാർ ഏറെയും. പച്ച,മഞ്ഞ, കറുപ്പ്, നീല, പിങ്ക്, വയലറ്റ്, ചുമപ്പ്, സിൽവർ നിറങ്ങൾ കളത്തിനനുസരിച്ച് ഉപയോഗിക്കും. ഏറ്റവും മികച്ച വയറുള്ള പുലികളെത്തന്നെയാണ് ഇത്തവണ ഓമല്ലൂരിൽ ഇറക്കുന്നതെന്ന് പ്രോഗ്രാം കൺവീനർ സജയൻ ഓമല്ലൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |