തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർലൈൻ അതിവേഗ പദ്ധതി ഭാവിതലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് എ.എൻ. ഷംസീർ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തെ എതിർത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025ൽ പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽപാതകൾ നിർമ്മിക്കാൻ കൂട്ടുനിൽക്കുന്ന പ്രതിപക്ഷം കേരളത്തിൽ മാത്രം എതിർപ്പുമായി വരുന്നത് വികസനത്തെ എതിർക്കുന്ന രാഷ്ട്രീയസമീപനം കൊണ്ടാണെന്ന് വി.ജോയി എറഞ്ഞു. അതിവേഗിറെയിൽപാതയ്ക്കായി പി.ജെ. ജോസഫ് നേരത്തെ ആന്റണിരാജുവിനൊപ്പം ഡൽഹിയിൽ പോയ കാര്യവും ജോയി ഒാർമ്മിപ്പിച്ചു.
അതിവേഗ റെയിൽപാത നിർമ്മിക്കാൻ 21കോടിരൂപ മുടക്കി സാധ്യതാപഠനം നടത്തുകയും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുകയും ചെയ്ത യു.ഡി.എഫാണ് ഇപ്പോൾ എതിർപ്പുമായിവരുന്നതെന്ന് കെ.ടി.ജലീൽ പറഞ്ഞു. വികസനം നടപ്പാക്കാതിരിക്കാൻ ജനങ്ങളെ യു.ഡി.എഫ് തെറ്റിധരിപ്പിക്കുകയാണെന്ന് ജോബ് മൈക്കിളും, എതിർക്കുന്നവർക്കും ഉള്ളിൽ സിൽവർ ലൈൻ നടപ്പാകണമെന്ന ആഗ്രഹമാണുള്ളതെന്ന് തോമസ് കെ. തോമസും പറഞ്ഞു. ആവശ്യമായ ആലോചനകളും പഠനവും നടത്തിയിട്ടാണ് പദ്ധതി നടപ്പാക്കാൻ ഉദ്യമിക്കുന്നതെന്ന് കടന്നപള്ളി രാമചന്ദ്രനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |