നിലമ്പൂർ: നിലമ്പൂർ നോർത്ത്, സൗത്ത് വനം ഡിവിഷനുകളിൽ കടുവ സെൻസസ് തുടങ്ങി. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നാല് വർഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവാ സെൻസസ് നടത്തുന്നത്. ലോകത്ത് ആകെയുള്ള ബംഗാൾ കടുവകളിൽ 80 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ്. എല്ലാ സെൻസസുകളിലും കടുവകളുടെ സാന്നിധ്യം കണ്ടെത്താറുമുണ്ട്. 2017-2018ലെ സെൻസസിൽ നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിലായി 10 കടുവകളുടെയും രണ്ടു കടുവ കുട്ടികളുടെയും സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ മികച്ച ടൈഗർ റിസർവായി തിരഞ്ഞെടുക്കപ്പെട്ട പെരിയാർ ടൈഗർ റിസർവിന്റെ മേൽനോട്ടത്തിലാണ് നിലമ്പൂർ വന മേഖലയിൽ കടുവ സെൻസസ് നടത്തുന്നത്.
നോർത്ത് ഡിവിഷനിൽ 39 സൗത്തിൽ 21 ഉൾപ്പെടെ 60 ബ്ലോക്കായി തിരിച്ചാണ് സർവെ നടത്തുന്നത്. ഒരു ബ്ലോക്കിൽ ഒരു ട്രൈനിയും ഒരു സ്റ്റാഫും രണ്ട് വാച്ചർമാരും ഉൾപ്പെടെ നാല് പേർ ഉണ്ടായിരിക്കും. പരിശീലനത്തിന് ശേഷം ഗ്രൂപ്പുകളായി തിരിഞ്ഞ് സെൻസസ് തുടങ്ങും.
റിമോട്ടിംഗ് സെൻസസ് ഉപയോഗിച്ച് ശാസ്ത്രീയമായി എട്ട് ദിവസങ്ങളിലായി നടക്കുന്ന സെൻസസിന്റെ പരിശീലനം നിലമ്പൂർ നോർത്ത് ഡിവിഷൻ കോൺഫറൻസ് ഹാളിൽ നോർത്ത് എ.സി.എഫ് എം.പി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പെരിയാർ ടൈഗർ റിസർവിലെ സയന്റിസ്റ്റ് ഡോ: ബാലസുബ്രഹ്മണ്യൻ, വൈൽഡ് ലൈഫ് വിദഗ്ധൻ വിഷ്ണു എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |