തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചതാണെങ്കിലും പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് ഘടകകക്ഷി മന്ത്രിമാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. മുന്നാക്ക സംവരണത്തിന് സാമ്പിൾ സർവേയല്ല സമഗ്ര സർവേയാണ് വേണ്ടതെന്ന് വാദിച്ച് കമ്മിഷൻ റിപ്പോർട്ടിനെതിരെ എൻ.എസ്.എസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ഈ മാസം 18നാണ് കോടതി പരിഗണിക്കുക. ഇടതുമുന്നണിയുടെ അംഗീകാരത്തിന് ശേഷമാകും ബസ്ചാർജ് വർദ്ധന, മദ്യനയം തുടങ്ങിയ വിഷയങ്ങൾ മന്ത്രിസഭയിലെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |